യുഎഇ: തന്റെ അനുവാദമില്ലാതെ പ്രസവ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ഡോക്ടർക്കെതിരെ പരാതിയുമായി യുവതി. ആശുപത്രിക്കെതിരെയും വീഡിയോ പകർത്തിയ ഡോക്ടർക്കെതിരെയുമാണ് യുവതി പരാതി നൽകിയത്. പ്രസവം നടക്കുന്നതിനിടെ അനുവാദം പോലും ചോദിക്കാതെയാണ് വീഡിയോ പകർത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു.
ഇൻസ്റ്റഗ്രാമിൽ അനുവാദമില്ലാതെ പ്രസവ വീഡിയോ പോസ്റ്റ് ചെയ്തതിന് 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുഎഇ സ്വദേശിനിയായ യുവതി കേസ് ഫയൽ ചെയ്തത്. സംഭവത്തെ തുടർന്ന് നേരിടേണ്ടി വന്ന ധാർമികവും ഭാതികവുമായ പ്രശ്‌നത്തിന് നഷ്ടപരിഹാരം വേണമെന്നുമായിരുന്നു യുവതി കോടതിയിൽ ആവശ്യപ്പെട്ടത്. പരാതി പരിഗണിച്ച അൽ ഐൻ ഫസ്റ്റ് കോടതി, കേസ് തള്ളി.
സംഭവത്തിൽ ഡോക്ടറുടെയും ആശുപത്രിയുടെയും പിഴവ് വ്യക്തമാക്കുന്ന രേഖകൾ തെളിവായി നൽകാൻ യുവതിക്ക് സാധിച്ചില്ലെന്ന് കാണിച്ചാണ് കോടതി കേസ് തള്ളിയത്. കോടതിയിൽ സമർപ്പിച്ച ചിത്രങ്ങളിൽ കാണുന്നത് പരാതിക്കാരി തന്നെയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് നടത്താൻ ആരോപണവിധേയന് ചെലവായ തുക പരാതിക്കാരി നൽകണമെന്നും കോടതി ഉത്തരവിട്ടു.
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…