ന്യൂഡല്‍ഹി. രാജ്യത്തെ വലിയ ട്രെയിന്‍ അപകടങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം ബാലസോറില്‍ നടന്നത്. എന്നാല്‍ അപകടത്തില്‍ പരിക്ക് പറ്റിയവരെയും മരിച്ചവരെയും ട്രെയിനില്‍ നിന്നും പുറത്തെടുക്കാന്‍ കൈമെയ് മറന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. പോലീസും നാട്ടുകാരും റെയില്‍വേ ഉദ്യോഗസ്ഥരും ആദ്യം രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ അപകടത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യം. സംഭവം നടക്കുമ്പോള്‍ ഇരുട്ടായതിനാല്‍ സ്ഥലത്തെത്തിയ ആളുകള്‍ കൈയ്യില്‍ കിട്ടിയതെല്ലാം ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു. ആദ്യം തന്നെ ഗ്യാസ് കട്ടറുകളും ഇലക്ട്രിക് കട്ടറുകളും ഉപയോഗിച്ച് കോച്ചുകള്‍ പൊളിച്ച് ജീവന്‍ തേടുകയായിരുന്നു രക്ഷാ പ്രവര്‍ത്തകര്‍.
രാജ്യം കണ്ട വലിയ രക്ഷാ പ്രവര്‍ത്തനത്തിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ദൗത്യത്തില്‍ ഉടനീളം പങ്കെടുത്തു. യുദ്ധകാല അടിസ്ഥാനത്തില്‍ നടന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ സൈന്യവും പങ്കെടുത്തു. വ്യോമസേന ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനത്തിനായി എത്തി. ഗ്യാസ് കട്ടറുകളും ഇലക്ട്രിക് കട്ടറുകളും ഉപയോഗിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ രാത്രി മുഴുവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…