പാലക്കാട്. എല്ലാവരും ശിക്ഷിക്കപ്പെടും വരെ അപ്പീലിന് പോകുമെന്ന് മധുവിന്റെ അമ്മ മല്ലി. ആദിവാസിയുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി രണ്ട് പേരെ വെറുതേ വിട്ടിരുന്നു. കേസില്‍ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെട്ടാല്‍ മാത്രമാണ് സഹോദരന് നീതി ലഭിക്കുവെന്ന് മധവിന്റെ സഹോദരി സരസു പറഞ്ഞു. കോടതി വെറുതെവിട്ട രണ്ട് പ്രതികളെ ശിക്ഷിക്കുവാന്‍ നിയമപരമായ നടപടി സ്വീകരിക്കും.
കോടതിയോട് നന്ദിയുണ്ടെന്നും ഇരുവരും പ്രതികരിച്ചു. നിലവില്‍ ഭീഷണിയുണ്ടെന്നും ഇതിനാലാണ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ഇവര്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒരു പാട് പേര്‍ സഹായിച്ചു എല്ലാവരോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതിപ്പട്ടികയിലുള്ള 16 പേരില്‍ 4,11 പ്രതികളെ വെറുതെവിട്ടു.
ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍. അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ധീഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. രണ്ട് പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി. 16 പ്രതികള്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2018 ഫെബ്രുവരി 22ന് മധു കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്നാണ്. മധുവിന്റെ തലയ്‌ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. 16 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…