തിരുവനന്തപുരം. കത്ത് വിവാദത്തില്‍ നഗരസഭാ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. നഗരസഭാ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് വിജിലന്‍സ് സംഘം രേഖപ്പെടുത്തിയത്. കത്ത് തയ്യാറാക്കിയിട്ടില്ല എന്ന് ഇരുവരും മൊഴിനല്‍കി. മുമ്പ് ക്രൈം ബ്രാഞ്ചിനും ജീവനക്കാര്‍ ഇതെ മൊഴിയാണ് നല്‍കിയത്. കത്ത് വിവാദത്തില്‍ സത്യം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊപ്പം വിജിലന്‍സ് അന്വേഷണവും നടക്കുന്നത്.
44 ദിവസമാണ് വിജിലന്‍സ് അന്വേഷണത്തിനായി നല്‍കിയിട്ടുള്ളത്. ഈ സമയത്തിനുളളില്‍ പരമാവധി മൊഴി രേഖപ്പെടുത്തുകയാണ് വിജിലന്‍സ് ചെയ്യുക. അതേസമയം കത്ത് വിവാദത്തില്‍ ഒറിജിനല്‍ കത്ത് കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്. കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയാല്‍മാത്രമേ വ്യാജമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയ ശേഷം വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കടക്കം അയക്കേണ്ടതുണ്ട്. അങ്ങനെമാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാക്കാന്‍ കഴിയൂ തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുവരെ കത്തിന്റെ സ്‌ക്രീന്‍ ഷോട്ട് മാത്രമാണ് ലഭിച്ചത്. കത്ത് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മേയറുടെ പേരില്‍ പുറത്തുവന്നു എന്ന് പറയുന്ന കത്ത്, ഡി.ആര്‍. അനില്‍ എഴുതി എന്ന് അവകാശപ്പെട്ട കത്ത്, എന്നിങ്ങനെ രണ്ട് കത്തുകളാണ് വിവാദങ്ങള്‍ക്ക് ഇടയാക്കി.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി ക്രൈബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയിട്ടില്ല. കത്തിന്റെ സ്‌ക്രീന്‍ ഷോട്ട് മാത്രമാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതിന്റെ ആധികാരികത സംബന്ധിച്ച് ഒരു വ്യക്തതയുംപറയാന്‍ സാധിക്കില്ലെന്ന എന്ന നിലപാടിലേക്കാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. ഒറിജിനല്‍ കത്ത് നശിപ്പിക്കപ്പെട്ടോ എന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്. കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയ ശേഷം വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കടക്കം അയക്കേണ്ടതുണ്ട്.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…