കോയിപ്രം: ബ്ലോക്ക് പഞ്ചായത്ത് താല്‍ക്കാലിക ജീവനക്കാരന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം ഉന്നയിച്ച് പരാതി നല്‍കിയ വിവരാവകാശ പ്രവര്‍ത്തകനെതിരെ വധഭീഷണി. ഇതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരക്കുകയാണ് വിവരാവകാശ പ്രവര്‍ത്തകനായ തടിയൂര്‍ കോളഭാഗം തടിത്രയില്‍ ഷൈനു ഫിലിപ്പ്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് താല്‍ക്കാലിക ജീവനക്കാരനായ വിഷ്ണു എം.എച്ചിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്) അക്രെഡിറ്റഡ് എന്‍ജിനിയര്‍ തസ്തികയില്‍ ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുത്ത വിഷണുവിന്റെ സിവില്‍ എന്‍ജിനിയറിംഗ് ബിരുദത്തില്‍ സംശയമുന്നയിച്ച് ഷൈനു ഫിലിപ്പ് കോയിപ്രം ബ്ലോക്ക് പഞ്ചായത്തിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. 29052018ല്‍ അന്നത്തെ പ്രസിഡന്റ് നിര്‍മ്മല മാത്യൂസിന്റെ അധ്യക്ഷതയില്‍ കൂടിയ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ യോഗത്തിലാണ് 4-ാം നമ്പര്‍ തീരുമാനമായി വിഷ്ണുവിനെ അക്രെഡിറ്റ് എന്‍ഡിനിയറായി തെരഞ്ഞെടുത്തിന് അംഗീകാരം നല്‍കിയത്.
പരാതി നല്‍കിയതിനെ തുടര്‍ന്ന് പരാതിക്കാരന്റെ വീട്ടില്‍ ചെന്ന് വിഷ്ണു സാമ്പത്തികമായി സ്വാധീനിക്കാന്‍ ശ്രമിച്ചതായും അതിനു ശേഷം ഇക്കഴിഞ്ഞ 21ന് രാത്രി 8ന് ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും കള്ളക്കേസില്‍ കുടുക്കുമെന്നും വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയായി പരാതിയില്‍ പറയുന്നു. അതേസമയം വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ ഡിപ്ലോമയും എഎംഐഇയും ആണെന്നാണ് പറഞ്ഞതെന്നും എന്നാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ ഒരിടത്തും എഎംഐഇ എന്ന് പറഞ്ഞിട്ടില്ലെന്നും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഈ വിഷയം ബന്ധപ്പെട്ട മേല്‍അധികാരികളെ അറിയിച്ചതനുസരിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് നല്‍കിയിട്ടുണ്ടെന്നും മേല്‍അധികാരികളുടെ അറിയിപ്പ് അനുസരിച്ച് നടപടിയെടുക്കുമെന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മിനി പറഞ്ഞു. അതേസമയം തന്റെ സിവില്‍ എന്‍ജിനിയിറിംഗ് ഡിഗ്രി, ഡിപ്ലോമാ യോഗ്യതകളെല്ലാം യഥാര്‍ത്ഥമാണെന്നും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ചില താല്‍ക്കാലിക ജീവനക്കാര്‍ നടത്തിയ അഴിമതികള്‍ കണ്ടുപിടിച്ചതാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാരണമെന്നുമാണും ആരോപണ വിധേയനായ വിഷ്ണു എം.എച്ച് പറഞ്ഞു.
എന്നാല്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഒന്നും തന്നെ കാണാനില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. വിജിലന്‍സിനു ലഭിച്ച പരാതിയെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് ഓഫീസിലെത്തി അനന്വേഷണം നടത്തിയിരുന്നതായും അവര്‍ പറഞ്ഞു. അതേസമയം അടുത്തു ചേരുന്ന കമ്മിറ്റിയില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിഷയം അജണ്ടയായി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുമെന്നും അതിനു ശേഷം നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ജിജി ജോണ്‍ മാത്യു പറഞ്ഞു.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…