പ്രവാസി വ്യവസായി എം എ യൂസഫലി ഇന്ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകില്ല. എം എ യൂസഫലിക്ക് ഇന്ന് ഹാജരാകാൻ ഇ ഡി നോട്ടീസ് നല്കി എന്നത് വ്യാജമായ വാർത്തകൾ ആണ് എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രവാസി വ്യവസായി എം എ യൂസഫലി ഇന്ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകില്ല. എം എ യൂസഫലിക്ക് ഇന്ന് ഹാജരാകാൻ ഇ ഡി നോട്ടീസ് നല്കി എന്നത് വ്യാജമായ വാർത്തകൾ ആണ് എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എം എ യൂസഫലിക്ക് പുതിയ നോട്ടീസുകൾ നല്കിയിട്ടില്ലെന്ന് ഇ ഡി അറിയിച്ചു. മാർച്ച് 16 ഇന്ന് എം എ യൂസഫലി ഇ ഡിക്ക് മുമ്പാകെ ഹാജരാകാൻ സമൻസ് അയച്ചു എന്നായിരുന്നു നിരവധി മാധ്യമങ്ങളിലേ പ്രചാരണം. ഇതുമായി ബന്ധപ്പെട്ട് ഇ ഡി ഓഫീസിൽ യുസഫലി വരുന്നതും കാത്ത് ഇന്ന് രാവിലെ തന്നെ പല മാധ്യമ പ്രവർത്തകരും നിലയുറപ്പിച്ചിരിക്കുകയാണ്
മാർച്ച് 16നു എം എ യൂസഫലിയെ ഇ ഡി വിളിപ്പിച്ച നോട്ടീസ് പല മാധ്യമങ്ങളും പുറത്ത് വിട്ടിരുന്നു. എന്നാൽ ഇത് മുമ്പ് എ ഡി അയച്ച് കത്തിലെ തിയതി തിരുത്തി ആരോ ഫേയ്ക്കായ നോട്ടീസ് പ്രചരിപ്പിക്കുകയായിരുന്നു. മാർച്ച് 16നു ഒരു നോട്ടീസും അയച്ചിട്ടില്ലെന്ന് ഇ ഡി അധികൃതർ വ്യക്തമാക്കുന്നു.
എം എ യൂദഫലിയെ വീണ്ടും വിളിപ്പിക്കുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനം ഒന്നും ആയിട്ടില്ല. നിലവിലുള്ള മണി ലോണ്ടറിങ്ങ് കേസിലും ലൈഫ് മിഷൻ അഴിമതിയിലും എം എ യൂസഫലിയുടെ മൊഴി കേസ് അന്വേഷണത്തിനു വളരെ സഹായകരമാകും എന്ന നിലപാടിലാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. എം എ യൂസഫലി രാജ്യദ്രോഹ കേസിലെ പ്രതികൾക്ക് എതിരായ നിലപാടുകാരനാണ്. അതിനാൽ തന്നെ എം എ യൂസഫലിയുടെ മൊഴി നിർണ്ണായകമാകും എന്നും ഇ ഡി വിലയിരുത്തുന്നു. ലൈഫ് മിഷൻ ധാരണാ പത്രം ഒപ്പിടുന്ന തിരുവനന്തപുരത്ത് നടനൻ ചടങ്ങിൽ യു എ ഇ സർക്കാരിന്റെ പ്രതിനിധിയായിട്ട് യൂസഫലിയാണ് പങ്കെടുത്തത്. അബുദാബി ചേമ്പർ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് എന്ന നിലയിലും, ബോർഡ് അംഗമായ ഏക ഇന്ത്യക്കാരൻ എന്ന നിലയിലും ഇന്ത്യയിലേക്കുള്ള യു എ ഇ സർക്കാരിന്റെ എല്ലാ ഔദ്യോഗിക സംഘത്തിലും എം എ യൂസഫലി ഉണ്ടായിരിക്കും. ആ നിലയ്ക്ക് മാത്രമാണ് യു എ ഇ സർക്കാരിന്റെ റെഡ് ക്രസന്റ് ചാരിറ്റി സംഘടന കേരളത്ത്തിലെ പ്രളയത്തില്പെട്ടവർക്ക് വീട് നല്കാൻ തയ്യാറാക്കിയ പദ്ധതിയുടെ ചടങ്ങിൽ യൂസഫലി എത്തിയതും. ലൈഫ് മിഷൻ ചർച്ചകളിലും, പദ്ധതി രൂപീകരണത്തിലും ഒന്നും എം എ യൂസഫലി പങ്കെടുത്തിട്ടില്ല. ധാരണാ പത്രം ഒപ്പിടുന്ന ചടങ്ങിൽ ക്ഷണിതാവും യു എ ഇ സർക്കാരിന്റെ പ്രതിനിധിയുമായി പങ്കെടുക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്തു എന്ന കാരണത്താൽ കേസ് അന്വേഷണത്തിനു യൂസഫലിയുടെ മൊഴി ആവശ്യമാണ് എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഇ ഡി
എം എ യൂസഫലി രാജ്യത്തിനു പുറത്തും യു എ ഇ പൗരനും ആണ്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചാണ് യു എ ഇ പൗരത്വം സ്വീകരിച്ചത്. മാത്രമല്ല യു എ ഇയിൽ പൗരത്വം ഇന്നുവരെ ലഭിച്ച 5 ഇന്ത്യക്കാരിൽ ഒരാളാണ് ഇദ്ദേഹം. അതിനാൽ തന്നെ എം എ യൂസഫലിയെ ഇന്ത്യയിലേക്ക് സമൻസ് അയച്ച് വിളിപ്പിക്കുന്നതിനു നിയമപരമായ വിഷയങ്ങൾ ഇ ഡി ഇപ്പോൾ ചർച്ച ചെയ്യുകയാണ്. ചിലപ്പോൾ യു എ ഇ ഇന്ത്യൻ എംബസി വഴി എം എ യൂസഫലിക്ക് സമൻസ് നല്കേണ്ടിവരും. ഇ ഡി ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്താൽ അബുദാബിയിലെ അദ്ദേഹത്തിന്റെ ആസ്ഥാനത്ത് ചെല്ലുന്നതും ആലോചനയിലാണ്.ഒരു വിദേശ പൗരത്വം ഉള്ള ആൾക്ക് സമൻസ് അയച്ച് മൊഴി എടുക്കാൻ വിളിപ്പിക്കുന്ന നടപടി ക്രമങ്ങൾ എം എ യൂസഫലിയുടെ കാര്യത്തിൽ പാലിച്ചിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…