topnews

അച്ഛനും അമ്മയും കുഞ്ഞനുജനും പോയതറിയാതെ തനിച്ചായി മാധവ്

ന്യൂഡല്‍ഹി: നേപ്പാളിലെ ദമാനിലുണ്ടായ അപകടത്തിൽ വിനോദ സഞ്ചാരികളായ എട്ട് മലയാളികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഗ്യാസ് ഹീറ്ററില്‍ നിന്നും ഉണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ആണ് മരണത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. എട്ട് പേരുടെ ജീവന്‍ നഷ്ടമായത് അറിയാതെ മറ്റൊരു മുറിയില്‍ സഹയാത്രികര്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു മാധവിന്റെ ജീവന്‍ രക്ഷപ്പെട്ടു.

ദുരന്തമറിഞ്ഞ് നാട്ടിലുള്ള ബന്ധുക്കളും പരിചയക്കാരും കൂടെയുണ്ടായിരുന്ന സഹയാത്രികരും നടുങ്ങുമ്പോള്‍ അച്ഛനും അമ്മയും കുഞ്ഞനിയനും നഷ്ടപ്പെട്ട മാധവ് കാര്യത്തിന്റെ ഗൗരവം അറിയാതെ കളിയും ചിരിയുമാണ്. നേപ്പാളിലെ വിനോദ യാത്ര സംഘത്തില്‍ ഉണ്ടായിരുന്ന മരിച്ച രഞ്ജിത് കുമാറിന്റെ മൂത്തമകനാണ് രണ്ടാം ക്ലാസുകാരന്‍ ആയ മാധവ്.

മാധവ് രക്ഷപ്പെട്ടത് അറിഞ്ഞു മലയാളി അസോസിയേഷന്‍ ഭാരവാഹി കൈലാസനാഥന്റെ ഫോണില്‍ രഞ്ജിത്തിന്റെ ഡല്‍ഹിയിലുള്ള ബന്ധു അവനോടു സംസാരിച്ചിരുന്നു. മറ്റു യാത്രികര്‍ക്ക് ഒപ്പം. അപ്പോള്‍ കാഠ്മണ്ഡുവിൽ ആയിരുന്നു മാധവ്. എന്തു ചെയ്യുക ആണെന്നു ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക ആണെന്ന് ആയിരുന്നു മറുപടി. ‘ഞാന്‍ നാളെ എത്തു’മെന്നും അവന്‍ നിഷ്‌കളങ്കമായി മറുപടി പറഞ്ഞു. അച്ഛനും അമ്മയും തന്നെ തനിച്ചാക്കി പോയതിന്റെ വേദനകളൊന്നും അറിയാതെ നാട്ടിലെത്താനുള്ള തിടുക്കത്തില്‍ സംസാരിക്കുന്ന മാധവിന്റെ ശബ്ദം കേട്ട് വിങ്ങിപ്പൊട്ടുകയാണ് ബന്ധു.

യാത്രാസംഘത്തിനൊപ്പം രക്ഷിതാക്കള്‍ ആരുമില്ലാതെ മാധവ് തനിച്ചായതിനാല്‍ അവനെ തിരിച്ചു നാട്ടിലെത്തിക്കാനായി രഞ്ജിത്തിന്റെ സുഹൃത്ത് പ്രതാപന്‍ പിള്ള ചൊവ്വാഴ്ച വൈകീട്ടുതന്നെ ഡല്‍ഹിക്കു തിരിച്ചു. താനുമായി നല്ല പരിചയമുള്ളതിനാല്‍ മാധവിനെ ഒപ്പംകൂട്ടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വീടിനു മുന്നില്‍ വന്നപ്പോള്‍ പ്രവീണിന്റെ അച്ഛന് സംശയം. എന്താണിവിടെ ഇപ്പോള്‍ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ നേപ്പാളില്‍ സംഭവിച്ച ദുരന്ത വാര്‍ത്ത അറിഞ്ഞെത്തിയ നാട്ടുകാര്‍ മറുപടി പറഞ്ഞില്ല. അച്ഛന്‍ സി.കൃഷ്ണന്‍ നായര്‍ ഒന്നും മനസ്സിലാകാതെ നിന്നു. ഈ സമയത്തു പ്രവീണിന്റെ സഹോദരി പ്രസീത കഴക്കൂട്ടം എ ജെ കോളജില്‍ പഠിപ്പിക്കുകയായിരുന്നു. ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് പ്രസീതയെ വിളിച്ചു. ”വേഗം വീട്ടില്‍ പോകണം.” വിവരമറിഞ്ഞപ്പോള്‍ തകര്‍ന്നുപോയെങ്കിലും വീട്ടിലെത്തിയപ്പോള്‍ അച്ഛനുമമ്മയ്ക്കും മുന്നില്‍ പിടിച്ചു നിന്നു.

മകളും ഒന്നും പറയാതിരുന്നതോടെ കൃഷ്ണന്‍നായര്‍ ടി വി ഓണ്‍ ചെയ്തെങ്കിലും കാര്യമുണ്ടായില്ല. സമീപത്തുള്ളവര്‍ കേബിള്‍ കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. കൂടുതല്‍പേര്‍ വീടിനു മുന്നിലേക്കു വന്നപ്പോള്‍ കൃഷ്ണന്‍ നായര്‍ക്കു ദുസ്സൂചന തോന്നി. നിര്‍ബന്ധത്തിനൊടുവില്‍ അടുത്ത ബന്ധു പറഞ്ഞു- ”പ്രവീണിനും കുടുംബത്തിനും നേപ്പാളില്‍ എന്തോ അപകടം. കുഴപ്പമില്ലെന്നാണു വിവരം.”

അല്‍പസമയത്തിനു ശേഷം വീടിന്റെ പിന്നാമ്പുറത്തു ബന്ധുക്കള്‍ എത്തിയതോടെ പ്രസന്നയ്ക്കും സംശയമായി. ഭര്‍ത്താവിനോടു കാര്യം തിരക്കിയപ്പോള്‍ പ്രവീണിന് അപകടം സംഭവിച്ചെന്നു മാത്രം അറിഞ്ഞു. വൈകിട്ടായപ്പോള്‍ ബന്ധുക്കളിലേറെയും വീട്ടുവളപ്പില്‍. ഒടുവില്‍ കൃഷ്ണന്‍ നായരും പ്രസന്നയും അറിഞ്ഞു, ആ ദുരന്തവാര്‍ത്ത.

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

35 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

40 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

1 hour ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

1 hour ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

2 hours ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

2 hours ago