പാലാ: വിവാഹ വാഗ്ദാനം നല്‍കി ഒരുമിച്ച് താമസിച്ച ശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചയാളെ പോലീസ് പിടികൂടി. അകലകുന്നം കാഞ്ഞിരമറ്റം പാറയില്‍ ഹരികൃഷ്ണനാണ് പിടിയിലായത്. പീരുമേട് സ്വദേശിനിയും എം എസ് സി ബിരുദധാരിയുമായി യുവതി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയവെയാണ് ഹരികൃഷ്ണനുമായി അടുപ്പത്തിലായത്.
തുടര്‍ന്ന് യുവതിയെ വിവാഹം കഴിച്ചുകൊള്ളാമെന്ന് ഹരികൃഷ്ണന്‍ ഉറപ്പ് നല്‍കുകയും 2018മുതല്‍ ഇരുവരും ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. യുവതി ഒമ്പത് മാസം ഗര്‍ഭിണി ആയപ്പോള്‍ 2021ല്‍ ഹരികൃഷ്ണന്‍ കൊല്ലത്തുള്ള നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായി.
2022 ജനുവരിയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയതോടെ ശാരീരികമായും മാനസികമായും പ്രതി ഉപദ്രവിക്കാന്‍ തുടങ്ങി. ഇക്കാര്യം സംബന്ധിച്ച് ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കുകയും യുവതിയും കുഞ്ഞും കുറേക്കാലം വണ്ടന്‍പതാലിലുള്ള ആശ്രമത്തില്‍ കഴിയുകയും ചെയ്തു.
അവിടെ എത്തിയ ഹരികൃഷ്ണന്‍ യുവതിയെ വിവാഹം ചെയ്യാമെന്ന് ഉറപ്പ് നല്‍കി സ്വന്തം വീട്ടിലേക്ക് യുവതിയെയും കുഞ്ഞിനെയും കൊണ്ടുവന്നു. എന്നാല്‍ പ്രതി പീഡനം തുടരുകയായിരുന്നു. ഇതോടെ യുവതി പാലാ ഡിവൈഎസ്പി ഷാജു ജോസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…