കോട്ടയം: മണര്‍കാട് സ്വദേശിയായ അര്‍ച്ചനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്ര്. കഴിഞ്ഞ ഏപ്രില്‍ മൂന്നാം തീയതിയായിരുന്നു ഭര്‍തൃവീട്ടില്‍ അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ബിനു മകളെ പീഡിപ്പിച്ചിരുന്നുവെന്ന് അര്‍ച്ചനയുടെ മാതാപിതാക്കളാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഓട്ടോ കണ്‍സള്‍ട്ടന്റായ ബിനുവും അര്‍ച്ചനയും തമ്മില്‍ രണ്ടര വര്‍ഷം മുമ്പാമ് വിവാഹിതര്‍ ആയത്. സ്വത്തും സ്വര്‍ണവും ഒന്നും വേണ്ട എന്ന് പറഞ്ഞായിരുന്നു കിടങ്ങൂര്‍ സ്വദേശിയായ അര്‍ച്ചനയെ ബിനു താലി കെട്ടിയത്. പിന്നീട് പണം ആവശ്യപ്പെട്ട് ബിനുവും വീട്ടുകാരും അര്‍ച്ചനയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പലപിതാവ് രാജു പറയുന്നത്.
ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനം. സ്ഥലം വിറ്റ് പണം നല്‍കാന്‍ വീട്ടുകാര്‍ തീരുമാനിച്ചെങ്കിലും കൊവിഡ് കാലത്ത് അത് മുടക്കി. ഇതിന്റെ വൈരാഗ്യത്തില്‍ ബിനു, അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നു. അര്‍ച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാന്‍ ബിനു സമ്മതിച്ചിരുന്നില്ല. തങ്ങളുടെ മുന്നില്‍ വച്ചും അര്‍ച്ചനയെ ബിനു മര്‍ദ്ദിച്ചിട്ടുണ്ട്. അര്‍ച്ചന മരിക്കുന്നത് ദിവസങ്ങള്‍ക്ക് മുമ്പ് 20,000 രൂപ കുടുംബം ബിനുവിന് കൈമാറിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.
തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…
പാലക്കാട് പട്ടാമ്പിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂർ കോവിലിൽ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…
ഉത്തർപ്രദേശ് ∙ ഭാര്യയുടെ മറ്റൊരു ബന്ധം കണ്ടെത്തി, കത്രിക ഉപോയാഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. യുവതിയും കാമുകനും അറസ്റ്റിൽ. ജൂലൈ ഒന്നിനു…
സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും…
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…
എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…