മലപ്പുറം : മുൻഭാര്യയെയും മാതാപിതാക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ആക്രമണത്തിന് ശേഷം ഇയാൾ സ്വയം പോലീസിൽ കീഴടങ്ങുകയായിരുന്നു. താനാളൂർ കെപുരം പൊന്നാട്ടിൽ പ്രദീപ് ആണ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയുടെ മുൻഭാര്യയായ മൂലക്കൽ സ്വദേശിനി രേഷ്മ, പിതാവ് വേണു, അമ്മ ജയ എന്നിവരാണ് ആക്രമണത്തിനിരയായത്. പ്രതിയും ഭാര്യയും ഏറെ നാളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഇതുസംബന്ധിച്ച് കോടതിയിൽ കേസ് നടക്കുകയാണ്. ഇരുവർക്കും ഒരു കുഞ്ഞുണ്ട്. കുഞ്ഞിനെ വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട പ്രശമാണ് ആക്രമണത്തിൽ എത്തിയത്.
പ്രതി സംഭവം നടന്ന ദിവസം മുൻഭാര്യ രേഷ്മയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി. ഈ സമയം രേഷ്മയുടെ അമ്മ ജയ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീടിനുള്ളിൽ വച്ച് തന്നെ ഇയാൾ അമ്മയെ ആക്രമിച്ചു. ഇതിന് ശേഷം തിരികെ മടങ്ങവെ വഴിയിൽ വച്ചാണ് രേഷ്മയെയും പിതാവിനെയും കാണുന്നത്. റോഡിൽ വച്ച് ഇരുവരെയും ആക്രമിച്ച പ്രതി ഇതിന് ശേഷം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന…
തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ…
ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന…
മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…
ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.…