മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് മണിയന്‍പിള്ള രാജു. കോവിഡ് കാലത്തെ കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് കാലം വല്ലാത്തൊരു അവസ്ഥയില്‍ കൊണ്ട് എത്തിച്ചു എന്ന് താരം പറയുന്നു. കോവിഡ് പിടിപെട്ട് ആശുപത്രിയില്‍ കഴിയേണ്ടി വന്നതും ന്യുമോണിയ കൂടി ബാധിച്ചതോടെ സ്ഥിതി വഷളായതിനെ കുറിച്ചും മണിയന്‍പിള്ള രാജു മനസ് തുറന്നു. മരണത്തെ അടുത്ത് നിന്ന് കണ്ടുവെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘എല്ലാവരെയും സംബന്ധിച്ച് 2020 ദുരിതങ്ങളുടെ വര്‍ഷമായിരുന്നു. ഫെബ്രുവരിയില്‍ പത്ത് ദിവസം ആശുപത്രിയില്‍ കിടന്നു. ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമാണ് ന്യൂമോണിയയുടെ വരവ്. അത് വല്ലാത്തൊരു വരവായി പോയി. വീട്ടുകാരോട് സ്നേഹമുള്ളത് കൊണ്ട് എല്ലാവര്‍ക്കും ഞാന്‍ കൊവിഡ് കൊടുത്തു. ശരിക്കും മരണത്തെ തൊട്ടടുത്ത കണ്ട ഒരു കാലമായിരുന്നു അത്. ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തിയ ഞാന്‍ ആളാകെ മാറി. എന്റെ ശബ്ദം മാറി, രൂപം മാറി, ഞാനൊത്തിരി തടി വെച്ചു, പിന്നീട് സമയം എടുത്താണ് പഴയ അവസ്ഥയിലേക്ക് എത്തിയത്.
ആശുപത്രിയില്‍ കിടക്കുമ്പോള്‍ സ്ഥിരമായി തന്നെ വിളിച്ചത് മമ്മൂട്ടിയും കുഞ്ചനും നിര്‍മാതാവ് രഞ്ജിത്തും ആയിരുന്നു. മമ്മൂട്ടി എല്ലാ ദിവസവും വിളിക്കും. കുഞ്ചനും ഞാനും തമ്മില്‍ വലിയ സൗഹൃദമാണ്. പുതിയതായി ഒന്നും പറയാനൊന്നും ഉണ്ടാവില്ല. എങ്കിലും എന്നും എന്നോട് സംസാരിക്കുമായിരുന്നു. അതൊരു വലിയ ആശ്വാസമയി.
ആശുപത്രിയില്‍ നിന്നും നേരെ ഒരു ഹോട്ടലിലേക്കാണ് പോയത്. അവിടെ കുറച്ച് ദിവസം താമസിച്ചതിന് ശേഷമാണ് വീട്ടിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം വീട്ടില്‍ അടച്ചിരിപ്പ് ആയിരുന്നെങ്കില്‍ ഇത്തവണ അതിന് മാറ്റമുണ്ടായി. അമ്മയുടെ മീറ്റിങ്ങിന് അടക്കം പോയിരുന്നു. സംഘടനയുടെ ആരംഭം തൊട്ട് ഉണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനും സാധിച്ചു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒക്കെ ഒരുപാട് കാലത്തിന് ശേഷമാണ് താന്‍ കണ്ടതെന്നും അതൊക്കെ വലിയ സന്തോഷമാണ് നല്‍കിയത്.
എത്രയോ കാലങ്ങളായി സുഹൃത്തുക്കളുടെയും ആള്‍ക്കൂട്ടങ്ങളുടെയും ഇടയിലാണ് ഞാന്‍ ജീവിക്കുന്നത്. അതൊന്നും ഇല്ലാത്ത അവസ്ഥ ചിന്തിക്കാന്‍ പറ്റുന്നില്ല. പക്ഷേ ആ അവസ്ഥയിലും ജീവിച്ചു. സിനിമകളുടെ ഷൂട്ട് എല്ലാം നിര്‍ത്തി വച്ച് ആളുകളെ കാണാതെ വീടിനകത്ത് അടച്ചിരുന്ന കാലം ഉണ്ടായിരുന്നു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…