മലയാളികളുടെ പ്രിയപ്പെട്ട സിനിമ സീരിയല്‍ താരമാണ് മനോജ് നായര്‍. യൂട്യൂബ് ചാനലിലും സജീവമാണ് അദ്ദേഹം. അടുത്തിടെ മനോജ് പങ്കുവെച്ച വീഡഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. നടി സീമ ജി നായരെ കുറിച്ചായിരുന്നു വീഡിയോ. സീമ ജി നായര്‍ക്ക് അധോലോക ചാരിറ്റി, മദര്‍ തെരേസ എന്ന ക്യാപഷനോടെയായിരുന്നു മനോജ് വീഡിയോ പോസ്റ്റ് ചെയ്തത്. അടുത്തിടെയായി പുതിയ വീഡിയകളൊന്നും ചെയ്തിരുന്നില്ല. അതിനുള്ളൊരു മാനസികാവസ്ഥയിലായിരുന്നില്ല താന്‍. രമേശ് വലിയശാലയുള്‍പ്പടെയുള്ള പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തില്‍ വല്ലാതെ തളര്‍ന്ന് പോയിരുന്നു എന്നും അടുത്തിടെ ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ സീമ ജി നായരെ കുറിച്ച് ചോദിച്ചെന്നും വീഡിയോയുടെ തുടക്കത്തില്‍ മനോജ് പറയുന്നു.
മനോജിന്റെ വാക്കുകള്‍ ഇങ്ങനെ, സീമയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും, അധോലോക ബന്ധമുണ്ടെന്നൊക്കെ കേട്ടതിനെക്കുറിച്ചായിരുന്നു സുഹൃത്ത് പറഞ്ഞത്. എന്ത് പോസിറ്റീവ് കണ്ടാലും ആളുകള്‍ നെഗറ്റീവ് പറയാറില്ലേ, എനിക്ക് അറിയാവുന്ന സീമയ്ക്ക് അത്തരത്തിലൊരു ബന്ധവുമില്ല. ഒരു അധോലോകവുമില്ല, അവരുടെ മനസ്സ് അങ്ങനെയാണ്. ആരുടെയെങ്കിലും വേദന കണ്ടാല്‍ സ്വന്തം വേദന പോലെ കരുതുന്നയാളാണ്. സീമയുടെ കാര്യം എനിക്ക് വ്യക്തമായി അറിയം, അവര്‍ക്ക് ഇല്ലീഗല്‍ കണക്ഷന്‍സൊന്നുമില്ല. സീമ വളരെ സ്ട്രയിറ്റ് ഫോര്‍വേഡാണ്. സീമയുടെ കാര്യങ്ങളും അങ്ങനെ തന്നെയാണ് സുതാര്യമാണ്.
ചാറ്റ് ചെയ്യുന്നതിനിടെ സീമയോടും ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വിഷമത്തോടെയാണ് പറഞ്ഞത്. ഇതില്‍ എനിക്ക് വലിയ അത്ഭുതമൊന്നുമില്ല മനു, എന്റടുത്ത് ഒന്ന് രണ്ട് പേര് പറഞ്ഞിട്ടുണ്ട്. പിന്നെ തൃശ്ശൂര് എനിക്ക് നേരിലറിയാവുന്ന ഒരാള്‍ പോലും ഒരാര്‍ടിസ്റ്റിനോട് എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞു. സീമയ്ക്ക് സാമ്പത്തികമായി എന്തോ ഉഡായിപ്പുണ്ട്, ആദ്യം കേട്ടപ്പോള്‍ എനിക്ക് വിഷമം തോന്നിയിരുന്നു. ആളുകള്‍ എന്തെങ്കിലും ഇതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. ഞാന്‍ എന്റെ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്. എന്റെ കാര്യത്തില്‍ എന്തെങ്കിലും ക്രമക്കേടുകളോ മറ്റോ ഉണ്ടെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. എനിക്ക് ദൈവത്തെ മാത്രമേ എല്ലാം ബോധിപ്പിക്കേണ്ടതുള്ളൂയെന്നായിരുന്നു സീമ പറഞ്ഞത്. അത് ശരിയാണ്.
ശരണ്യയുടെ കാര്യത്തിലൊക്കെയായാണ് സീമയെ ഒരുപാട് പേര്‍ അറിഞ്ഞത്. മോളെപ്പോലെ ശരണ്യയെ സംരക്ഷിച്ചു. ശരണ്യ മരിച്ച് എത്ര ദിവസം സീമ അവിടെ താമസിച്ചു, അവിടെ എല്ലാത്തിലും പ്രധാനിയായി സീമയുണ്ടായിരുന്നു. ശരണ്യയുടെ അമ്മയെ ആശ്വസിപ്പിക്കാനും, ചടങ്ങുകള്‍ നടത്താനുമെല്ലാമായി സീമ അവിടെ തുടരുകയായിരുന്നു. മോനോട് ഞാന്‍ ചോദിച്ചു, അവിടെ നിന്നോളൂ, എനിക്ക് കുഴപ്പമില്ലെന്നാണ് മകന്‍ പറഞ്ഞതെന്ന് സീമ എന്നോട് പറഞ്ഞിരുന്നുവെന്ന് മനോജ് പറയുന്നു. ശരണ്യയ്ക്കും കുടുംബത്തിനും വേണ്ടി ചെയ്യുന്ന അര്‍പ്പണമാണ് അത്.
സീമയ്ക്ക് പണ്ട് ഞാന്‍ മദര്‍ തെരേസ എന്ന് പേരിട്ടിരുന്നു. അത് കേള്‍ക്കുമ്പോള്‍ സീമ ചിരിക്കും. പാവങ്ങളുടെ മദര്‍ തെരേസയെന്ന് എന്ന് ഞാന്‍ വിളിക്കാറുണ്ടായിരുന്നു. തന്റെ വ്യക്തി ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളില്‍ സീമ ആശ്വാസമേകിയിരുന്നു.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…