തിരുവനന്തപുരം : പാർട്ടി നടത്തിയ വിവാഹത്തിലെ ചതിയിൽ കുടുങ്ങി യുവാവും കുടുംബവും. കാരക്കോണം മെഡിക്കൽ ജീവനക്കാരനായ അരുൺ ആണ് നേതാക്കളുടെ ചതിക്ക് ഇരയായത്. താൻ പ്രവർത്തിച്ചിരുന്നു ഡിവൈഎഫ്ഐ എന്ന സംഘടനയിലെ നേതാക്കൾ തന്നെയാണ് ഈ യുവാവിന്റെ ജീവിതം തകർത്തത്. തന്റെ പരിചയക്കാരൻ കൂടിയായ ബ്രോക്കർ സജു ആണ് വിവാഹ ആലോചന കൊണ്ടുവന്നത്.
പെൺകുട്ടിയെ പോയി കണ്ട ശേഷം തന്നെയാണ് വിവാഹം ഉറപ്പിച്ചത്. കുട്ടിയെ കണ്ടപ്പോൾ ചില പ്രശ്നങ്ങൾ തോന്നിയിരുന്നു. ചോദിച്ചപ്പോൾ കുട്ടിക്ക് യാതൊരു പ്രശ്നവും ഇല്ലെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. പെൺകുട്ടി കോളേജിൽ അദ്ധ്യാപിക ആണെന്നായിരുന്നു വീട്ടുകാർ പറഞ്ഞിരുന്നത്. വിവാഹത്തിന് മുൻപ് പെൺകുട്ടി എന്നരീതിയിൽ യുവാവുമായി ഫോണിൽ സംസാരിച്ചിരുന്നത് കുട്ടിയുടെ ‘അമ്മ ആണെന്നും യുവാവ് പറഞ്ഞു.
വിവാഹം കഴിഞ്ഞ ദിവസം തന്നെ പെൺകുട്ടിക്ക് പ്രശനങ്ങൾ ഉണ്ടെന്ന് മനസ്സിലായിരുന്നു. ഒരിക്കൽ പെൺകുട്ടിയുടെ മെഡിക്കൽ റെക്കോർഡുകൾ അവൾ വീട്ടിൽ മറന്നുവെച്ചപ്പോളാണ് പെൺകുട്ടി 2008 മുതൽ ചികിത്സയിൽ ആണെന്ന് മനസിലായത്. ഇപ്പോൾ പെൺകുട്ടിയുടെ ബന്ധുക്കളും [പാർട്ടിക്കാരും വെള്ളറട സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് യുവാവിനെ കുടുക്കാൻ ശ്രമിക്കുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ മർദിക്കുകയും ചെയ്തു. തുടർന്ന് യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും വെന്റിലേറ്ററിൽ കിടക്കുകയും ചെയ്തിരുന്നു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…