അമ്പലപ്പുഴ. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തു വന്ന പെൺകുട്ടിയെ കഴിഞ്ഞ അഞ്ചു വർഷക്കാലം ലൈംഗീകമായി ഉപയോഗപ്പെടുത്തി ഗർഭിണിയായതോടെ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിച്ച് തടിയൂരാൻ നോക്കിയ വ്യാപാരി അമ്പലപ്പുഴയിൽ അറസ്റ്റിലായി. നവവധു വിവാഹത്തിന് മാസങ്ങൾക്ക് മുൻപേ ഗർഭിണിയായ സംഭവത്തിൽ അമ്പലപ്പുഴയിൽ ഭർത്താവിൻ്റെ കൂട്ടുകാരൻ പിടിയിലായതോടെയാണ് നാടകീയ കഥയുടെ ചുരുളഴിയുന്നത്.
സംഭവത്തിൽ വ്യാപാരിയായ കരൂർ മാളിയേക്കൽ നൈസാമാണ് (47) പിടിയിലായിരിക്കുന്നത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി അമ്പലപ്പുഴ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവിൻ്റെ പരിചയക്കാരനായ നിസാം ആണ് കേസിൽ വില്ലനായതെന്നു പൊലീസ് പറഞ്ഞു. വ്യാപാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി നൈസാമിൻ്റെ ഹാർഡ് വെയർ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി.
കഴിഞ്ഞ ഡിസംബർ 18നാണ് യുവതി വിവാഹിതയാവുന്നത്. എന്നാൽ അടുത്ത ആഴ്ച തന്നെ യുവതി ഗർകഭിണിയാകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് വിവാഹത്തിന് മുമ്പേ യുവതി ഗർഭിണിയാണെന്ന വിവരം പുറത്തു വന്നത്. ഭർതൃവീട്ടുകാർ വിവരം അറിഞ്ഞതോടെ ഇക്കാര്യം യുവതിയോട് ചോദിക്കുകയും ചെയ്തു. അപ്പോഴാണ് അഞ്ചുവർഷത്തോളം നീണ്ട പീഡനവിവരം പുറത്തു വന്നത്. നൈസാം മുൻകൈയെടുത്താണ് തൻ്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചതെന്നുള്ള വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
പെൺകുട്ടിയുടെ 16 വയസ് മുതൽ നൈസാം തന്നെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പീഡിപ്പിക്കുന്നതിനെതിരെ മുമ്പൊരിക്കൽ യുവതി എതിർപ്പു പ്രകടിപ്പിച്ചിരുന്നു. അതിനെത്തുടർന്ന് പെൺകുട്ടിയെ കടയിൽ നിന്നും നെെസാം പുറത്താക്കുകയാ യിരുന്നു. തുടർന്ന് മാസങ്ങൾക്കു ശേഷം നെെസാം പെൺകുട്ടിയുടെ വീട്ടിലെത്തി ജോലിക്ക് തിരികെ കയറണമെന്ന് അഭ്യർത്ഥിച്ചു. ഇനി ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിൻമേൽ പെൺകുട്ടി ജോലിയിൽ പ്രവേശിക്കുകയും ഉണ്ടായി. എന്നാൽ പിന്നീട് നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. നിസാം രാവിലെ കടയിൽ എത്തിയാൽ തന്റെ മേൽകൈവെക്കാതെ കടയിലൊരു കാര്യവും ചെയ്യാറില്ലെന്നാണ് പെൺകുട്ടി പറഞ്ഞിരിക്കുന്നത്.
ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് പെൺകുട്ടിക്ക് മദ്യം നൽകിയും പീഡിപ്പിക്കുകയുണ്ടായി – പെൺകുട്ടി മൊഴി നൽകിയിരിക്കുന്നു. പെൺകുട്ടിയെ ലോഡ്ജ് മുറിയിൽ മറ്റു സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇരയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു നെെസാം പീഡനം തുടർന്നു വന്നിരുന്നതെന്ന് പൊലീസ് പറയുന്നു. വിവരമറിഞ്ഞ നൈസാമിനെ പ്രദേശവാസികൾ തടഞ്ഞു വച്ചു മർദ്ദിച്ച ശേഷമാണ് പൊലീസിൽ ഏൽപ്പിച്ചിരിക്കുന്നത്. നാട്ടുകാരുടെ ആക്രമണത്തിൽ ദേഹമാസകലം പരിക്കേറ്റ നൈസാമിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. അതിനുശേഷം അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…