വാങ്ങിക്കൊണ്ടു വന്ന ബിരിയാണി നല്‍കിയില്ല, മിച്ചമുണ്ടായിരുന്ന ബിരിയാണി സഹോദരന്റെ വീട്ടിലേക്ക് നല്‍കിയത്തിന്റെ വൈരാഗ്യത്തിൽ ഭര്‍ത്താവിനെ വെട്ടിക്കൊന്നു എന്ന് യുവതിയുടെ മൊഴി.കോട്ടയം പുതുപ്പള്ളിയിൽ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിലായത്തിന് പിന്നാലെയാണ് നിർണ്ണായകമായ വിവരങ്ങൾ പുറത്തു വരുന്നത്. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആണ് ഭാര്യ റോസന്നയാണ് മണര്‍കാട് പള്ളി പരിസരത്തുനിന്ന് പോലീസ് പിടികൂടിയത്.ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങു റിയാദ്.കൊലനടത്തിയത്തിന് പിന്നാലെ ഭാര്യ റോസന്നയെയും 6 വയസ്സുകാരൻ മകൻ ജോയൽ മാത്യുവിനെയും പിന്നീട് കാണാതാവുകയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള റോസന്ന, ഉറങ്ങിക്കിടന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഏക മകനുമായി രക്ഷപ്പെട്ടു എന്ന വിവരങ്ങൾ ആയിരുന്നു ആദ്യം പുറത്തു വന്നിരുന്നത്.
എന്നാൽ പ്രതി റോസന്നയെ പുതുപ്പള്ളി പെരുങ്കാവിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുത്തത്തിനു പിന്നാലെയാണ് ബിരിയാണികഥ പുറത്തു വരുന്നത് .ഇവരുടെ വീട്ടില്‍ നിത്യവും വഴക്ക് നടന്നിരുന്നു . മദ്യപാനത്തിനും ദുര്‍നടപ്പിനും പുറമേ സ്വന്തം വീട്ടിലേക്കാള്‍ സഹോദരന്റെ വീട്ടിലേക്ക് മാത്യു സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നുവെന്നുമുള്ള പരിഹാസങ്ങൾ ആണ് റോസന്നയെ ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതും.സഹോദരനോടുള്ള അധിക സ്നേഹം കാരണം ഏറെ നാളുകളായി ഭര്‍ത്താവിനോട് വൈരാഗ്യം ഉണ്ടാവുകയും ചെയ്തു .
വഴക്കിട്ട് കഴിഞ്ഞാൽ മൂന്നുദിവസമായി വീട്ടില്‍ ആഹാരം വയ്ക്കാറില്ല എന്നാണ് റോസന്ന പറയുന്നത് .ഈ സമയങ്ങളിൽ ഒക്കെ സഹോദരന്റെ വീട്ടില്‍നിന്ന് ആഹാരം കൊണ്ടുവന്ന് മകനും ഭര്‍ത്താവും കഴിച്ചിരുന്നു .സംഭവദിവസം രാത്രി ബിരിയാണി കൊണ്ടുവന്ന് റോസന്നയ്ക്ക് നല്‍കാതെ ഇരുവരും കഴിച്ചു. മിച്ചമുണ്ടായിരുന്നത് സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക് നല്‍കിയതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത് .റോസന്ന കുറ്റം സമ്മതിച്ചതോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
അതേസമയം, ഉറങ്ങിക്കിടന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം റോസന്ന മകനുമായി നാടുവിട്ടിരുന്നു .നേരം പുലർന്നിട്ടും മാത്യുന്റെ വീട്ടിൽ ആളനക്കം കാണാതായതോടെ, വീടിനു സമീപം താമസിക്കുന്ന സഹോദരന്റെ ഭാര്യ മറിയാമ്മ ജോൺ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പെരുങ്കാവ് കവലയ്ക്കു സമീപത്തെ വീടിന്റെ കിടപ്പുമുറിയിൽ കട്ടിലിനു താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മറിയാമ്മ ബഹളംവച്ച് അയൽക്കാരെയും മറ്റും വരുത്തി. തുടർന്നു പൊലീസിനെയും വിവരം അറിയിച്ചു.കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, കൊലയ്ക്ക് ഉപയോഗിച്ച കൈക്കോടാലി വീട്ടിൽനിന്നു ലഭിച്ചു. തമിഴ്നാട് ബോഡിമെട്ട് സ്വദേശിനിയാണ് റോസന്ന. ജില്ലയിലെ ഒരു അനാഥാലയത്തിൽ കഴിഞ്ഞു വന്നിരുന്ന റോസന്നയെ 8 വർഷം മുൻപാണ് മാത്യു വിവാഹം കഴിച്ചത്.
അതിനുശേഷം പലതവണ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസന്ന, മെഡിക്കൽ കോളജ് ആശുപത്രിയിൽ മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അർധരാത്രിക്കു ശേഷമാണ് കൊലപാതകം നടന്നത്.ഉറങ്ങിക്കിടന്ന മാത്യുവിനെ റോസന്ന കൈക്കോടാലി കൊണ്ടാണ് കഴുത്തിൽ വെട്ടിയത് .കട്ടിലിൽനിന്നു താഴെ വീണ ശേഷം വീണ്ടും വെട്ടി. രാത്രി മുഴുവൻ വീട്ടിൽ കഴിച്ചുകൂട്ടിയ ശേഷം പുലർച്ചയോടെയാണു മകനുമായി വീടു വിട്ടു .പുലർച്ചെ അഞ്ചരയോടെ റോസന്നയും മകനും വീട്ടിൽനിന്നു നടന്നു പോകുന്നത് പെരുങ്കാവ് കവലയിൽ വച്ച് നാട്ടുകാർ കണ്ടിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇവർ കോട്ടയം റെയിൽവേ സ്റ്റേഷൻ വരെ എത്തിയതായി സൂചന ലഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണര്‍കാട് പള്ളി പരിസരത്തുനിന്ന് പോലീസ് പിടികൂടിയത്.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…