സോളാർ കമ്മീഷൻ ആയിരുന്ന ജസ്റ്റിസ് ശിവരാജൻ ലൈംഗീക നിരാശ ഉള്ള ആളാണ് എന്നും ഞരമ്പ് രോഗി എന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവേൽ. കമ്പി കഥകൾ കേൾക്കുകയുമാണ് ഇയാളുടെ താല്പര്യം. ഇയാൾ ലൈംഗീക അരാജകത്വം ഉള്ള ആളാണ്. മുന്നിൽ വിസ്താരത്തിനു സാക്ഷിയായ ആ
സ്ത്രീ വരുമ്പോൾ ഈ മനുഷ്യൻ കാലിട്ട് അനക്കം കൂടുതലാണ്. ഇയാളുടെ ലൈംഗീക വിചാരവും നിരാശകളും ആണ് സോളാർ കമ്മീഷൻ റിപോർട്ട്.നിരപരാധിയായ ഉമ്മൻ ചാണ്ടി എന്ന വയോധികനെ ക്രൂശിക്കാനും രാഷ്ട്രീയ അട്ടിമറിക്കും സോളാർ കമ്മീഷൻ ഉപകരണമായി. ഇയാളുടെ ലൈംഗീക വിചാരവും നിരാശകളും ആണ് സോളാർ കമ്മീഷൻ റിപോർട്ട്
മാത്യു സാമുവേലിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം
ജസ്റ്റിസ് ശിവരാജൻ, ഇദ്ദേഹം റിപ്പോർട്ട് സബ്മിറ്റ് ചെയ്തപ്പോൾ, ഈയുള്ളവൻ വളരെ കൃത്യമായിട്ട് പറഞ്ഞു, ഇയാള് ഞരമ്പ് രോഗിയാണ്, കമ്പി കഥകൾ കേൾക്കാൻ ആണ് ഇയാളുടെ താൽപ്പര്യം, ഇദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ട് വായിച്ചു നോക്കിയാൽ, ഞാൻ സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന സമയത്ത്, കൊച്ചുപുസ്തകങ്ങൾ അതിലെ കഥ പോലെയാണ് ഇദ്ദേഹത്തിന്റെ വിവരണം, ഇവിടെ അഴിമതി നടന്നിട്ടുണ്ടോ ഇല്ലയോ, കേരളത്തിന്റെ ഖജനാവിൽ നിന്നും പണം നഷ്ടപ്പെട്ടോ ഇല്ലയോ, ഇതായിരുന്നു കമ്മീഷന്റെ ടൈംസ് ഓഫ് റഫറൻസ് പക്ഷേ ശിവരാജന്റെ ടൈംസ് ഓഫ് റഫറൻസ് ലൈംഗിക കഥകൾ ആയിരുന്നു.
ഈ മനുഷ്യൻ ലൈംഗിക അരാജകത്വം ശരിക്കും ഉള്ള ആളാണ്, കമ്മീഷന്റെ പ്രൊസീഡിങ്സിൽ പങ്കെടുത്ത നാലോളം പേര് എന്നോട് പറഞ്ഞത് ചില കഥകൾ കേൾക്കുമ്പോഴും അതിനെപ്പറ്റി ആഴത്തിൽ ചോദിക്കുവാൻ ശ്രമിക്കും, അതിലെ ഒരു സാക്ഷിയായ സ്ത്രീ വരുമ്പോൾ, ഈ മനുഷ്യൻ കാലിട്ട് അനക്കവും കൂടുതലാണ് ഇയാളുടെ sexual frustration അതാണ് സോളാർ റിപ്പോർട്ട്, ഒരു പാവം പിടിച്ച മനുഷ്യനെ ക്രൂശിക്കാവുന്ന എന്റെ അങ്ങേയറ്റം ക്രൂശിച്ചു, ഒരു ദിവസം സത്യങ്ങൾ പുറത്തുവരും, അത് ദിവാകരൻ ആണെങ്കിലും ഹേമചന്ദ്രൻ ആണെങ്കിലും ഇതൊക്കെ ജനങ്ങൾ അറിയും, മറ്റൊരു രാജ്യത്താണ് ഇത് സംഭവിച്ചിരുന്നുവെങ്കിൽ ജസ്റ്റിസ് ശിവരാജൻ ഒരിക്കലും പുറത്തുവരാത്ത രീതിയിൽ ജയിലിനുള്ളിൽ ആയേനെ
…………………….
സോളാര്‍ കേസുമായി ബന്ധപ്പെട്ട ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കേട്ടത് മസാലക്കഥകള്‍ മാത്രമെന്ന് സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മുന്‍ ഡിജിപിയുമായ എ.ഹേമചന്ദ്രന്‍ പറഞ്ഞിരുന്നു. എ.ഹേമചന്ദ്രന്‍ തന്റെ നീതി തേടി എന്ന പുസ്തകത്തിലൂടെയായിരുന്നു ഈ വെളിപ്പെടുത്തൽ നടത്തിയത്.സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.
സോളാര്‍ കമ്മീഷന്‍ ആദ്യന്തം നയിച്ച ഉദ്യോഗസ്ഥനാണ് എ.ഹേമചന്ദ്രന്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ അടക്കം അന്തസും മൗലിക അവകാശങ്ങളും ഹനിക്കുന്ന പെരുമാറ്റമാണ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുന്‍ ഡിജിപി പുസ്തകത്തില്‍ പറയുന്നു. നിലവാരമില്ലാത്ത സിറ്റിങാണ് നടന്നതെന്ന് പറയുന്നത്.
പ്രതിയുടെ ആകൃതി, പ്രകൃതി, വസ്ത്ര ധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിനിടയിലെ പ്രധാന ചോദ്യങ്ങള്‍. കമ്മീഷന്റെ മാനസികാവസ്ഥ പ്രതികളും മുതലെടുത്തിരുന്നു. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…
കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…
ബിലിവേഴ്‌സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…
ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവുമായി…
കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…
ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…