entertainment

500 രൂപയായിരുന്നു ശമ്പളം, വിവാഹം കഴിക്കാന്‍ എന്ത് യോഗ്യതയെന്ന് ചോദിച്ചു, നഷ്ട പ്രണയത്തെ കുറിച്ച് എംജി ശ്രീകുമാര്‍

മലയാളികളുടെ പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. പ്രശസ്തിയില്‍ എത്തുന്നതിന് മുമ്പ് നിരവധി കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്ന വ്യക്തിയാണ് അദ്ദേഹം. പറയാം നേടാം എന്ന പരിപാടിക്കിടെ ഇതെ കുറിച്ച് അദ്ദേഹം മനസ് തുറന്നു. ഷിയാസ് കരീമുമായി സംസാരിക്കവെയാണ് പഴയ ഒാര്‍മകള്‍ എംജി ശ്രീകുമാര്‍ പങ്കുവെച്ചത്.

തനിക്ക് ഒരു കാമുകി ഉണ്ടായിരുന്നെന്നും ആ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് നല്‍കണം എന്ന് ആവശ്യപ്പെട്ട് ആ പെണ്‍കുട്ടിയുടെ അച്ഛനെ സമീപിച്ചിരുന്നെന്നും ഷിയാസ് പരിപാടിക്കിടെ പറഞ്ഞു. എന്നാല്‍ ജോലിയില്ല എന്നും താന്‍ രക്ഷപ്പെടുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് മടക്കിയയച്ചു എന്നും ഷിയാസ് പറയുന്നു. ഇത് പറഞ്ഞപ്പോഴാണ് തനിക്കും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിരുന്നുവെന്ന് എംജി ശ്രീകുമാറും പറഞ്ഞത്.

ഞാന്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ എനിക്ക് കിട്ടിയിരുന്ന ശമ്പളം അഞ്ഞൂറ് രൂപയാണ്. അപ്പൊ ഞാന്‍ ഒരു പെണ്ണിനെ സ്‌നേഹിച്ചു, പക്ഷെ പെണ്ണിന്റെ തന്തപ്പടിയും തള്ളയും കൂടി എന്നോട് ചോദിച്ചു, എന്റെ മോളെ നല്ല രീതിയില്‍ വളര്‍ത്താനുള്ള എന്താണ് നിന്റെ കയ്യില്‍ ഉള്ളത്. ആകപ്പാടെ അന്ന് ഒരു സിനിമയില്‍ എങ്ങാണ്ടോ പാടി. അതുകൊണ്ട് എന്തോ ചെയ്യാനാ?.. അങ്ങനെ ആണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് എന്നെ തളര്‍ത്തികളഞ്ഞു. ഞാന്‍ വിട്ടിട്ട് പോയി’.

ഇത് കേട്ടപ്പോള്‍ തന്നെയും ആ പെണ്‍കുട്ടി വിട്ടിട്ട് പോയെന്ന് ഷിയാസും പറഞ്ഞു. അന്ന് താന്‍ വളരെയധികം വിഷമിച്ചെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ വളരെ സന്തോഷവാനാണെന്നും തനിക്ക് ടെന്‍ഷന്‍ ഇല്ലെന്നും ഷിയാസ് പറഞ്ഞു. ഇപ്പൊ ജീവിതത്തില്‍ ഉമ്മയുടെ മാത്രമേ കമ്മിറ്റ്‌മെന്റ് ഉള്ളുവെന്നും വേറെ ഒരുപെണ്ണുമായി തനിക്ക് കമ്മിറ്റ്‌മെന്റ് ഇല്ല. പ്രണയം തകര്‍ന്ന സമയത്ത് വല്ലാത്ത ഡിപ്രെഷനിലേക്ക് പോയി. അത് ആരോഗ്യത്തെ വളരെ മോശമായി ബാധിച്ചു. ഷിയാസ് പറഞ്ഞു.

പ്രേമിക്കുന്ന എല്ലാവര്‍ക്കും ഉണ്ടാവുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്നും തനിക്ക് ആ വാശി ഉണ്ടായിരുന്നതുകൊണ്ടാണ് ഇപ്പോള്‍ ഇത്രയും ഉയരങ്ങളില്‍ എത്താന്‍ സാധിച്ചതെന്നും ഷിയാസ് പറഞ്ഞു.ഷിയാസിന്റെ ചിത്രം പതിപ്പിച്ച ഫ്‌ലെക്‌സ് കാമുകിയുടെ വീട്ടിന് മുന്നില്‍ വെക്കുകയുണ്ടായിലെ എന്ന് എം ജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍. തന്നെ കളിയാക്കിയതിന് ദൈവം കൊടുത്ത മറുപടിയായിരുന്നു അതെന്നും ഷിയാസ് പറഞ്ഞു. തൃശൂരില്‍ ആയിരുന്നു കാമുകിയുടെ വീട് അവിടുത്തെ ഒരു വലിയ തുണിക്കടയുടെ മോഡല്‍ താനായിരുന്നെന്നും അങ്ങനെ അതിന്റെ പരസ്യത്തിന്റെ ഫ്‌ലെക്‌സ് കാമുകിയുടെ വീട്ടിന് മുന്നില്‍ പതിപ്പിക്കുകയാണ് ഉണ്ടായതെന്നും ഷിയാസ് പറഞ്ഞു.

Karma News Network

Recent Posts

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

10 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

35 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

50 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago