വർക്കല: ശങ്കരാചാര്യരെ അധിക്ഷേപിച്ച് സംസാരിച്ച് സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. ശങ്കരാചാര്യർ കേരളത്തിന്റെ ആചാര്യനല്ല, ജാതിവ്യവസ്ഥയേയും വർണാശ്രമ വ്യവസ്ഥയേയും സംരക്ഷിച്ചയാളാണ്. ജാതിയുടേയും വർണാശ്രമത്തിന്റേയും ഏറ്റവും തീവ്ര വക്താവായിരുന്നു ശ്രീശങ്കരൻ. മനുസ്മൃതിയിലധിഷ്ഠിതമായ ക്രൂരവും കുടിലവുമായ ജാതിവ്യവസ്ഥയുടെ ശക്തനായ പ്രയോക്താവുമായിരുന്നു ശങ്കരാചാര്യരെന്നും മന്ത്രി അധിക്ഷേപിച്ചു.
ഇതിനെതിരെ ഹിന്ദു സമൂഹത്തിൽ നിന്ന് പ്രതിഷേധം ശക്തമായിരിക്കുകയാണ്. അതേസമയം കാലടിയിൽ ശ്രീശങ്കരന്റെ പേരിലുള്ള സർവ്വകലാശാലയിലാണ് എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നത് എന്നതും മറ്റൊരു വിരോധാഭാസമാണ്. ഈ നിയമനം തന്നെ വിവാദത്തിലാണ്.
ശങ്കരമതം തന്നെയാണ് ശ്രീനാരായണഗുരു ആത്മോപദേശ ശതകത്തിലും മറ്റും വിശദീകരിക്കുന്നതെന്ന് ശിവഗിരി മഠം പ്രസിഡന്റായിരുന്ന നിജാനന്ദസ്വാമികൾ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അന്നത്തെ ബ്രാഹ്മണ നേതൃത്വത്തിൽ നിന്ന് ക്രൂരമായ പരിഹാസവും ഒറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടി വരികയും സ്വന്തം മാതാവിന്റെ മൃതദേഹം പോലും ഒറ്റയ്‌ക്ക് മറവ് ചെയ്യേണ്ടി വന്ന സന്യാസി വര്യനായിരുന്നു ശങ്കരാചാര്യ സ്വാമികളെന്നുമുള്ള വസ്തുതകളെല്ലാം മറന്നു കൊണ്ടായിരുന്നു എം.ബി.രാജേഷിന്റെ ക്രൂരമായ പരിഹാസം.
കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചിദാനന്ദപുരി സ്വാമികളുടേയും ശങ്കരാചാര്യരുടേയും ശ്രീനാരായണ ഗുരുദേവന്റേയും കൃതികളിലെ സാമ്യവും അദ്വൈത ചിന്തയും താരതമ്യം ചെയ്യുകയും ഒന്നു തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇടതുപക്ഷത്തെ നേതാക്കളെ ചൊടിപ്പിച്ചത്. തുടർന്നാണ് ശങ്കരാചാര്യർക്ക് ശേഷമുള്ള ആചാര്യൻ എന്ന് ഗുരുദേവനെ പറയുന്നുണ്ടെന്നും, എന്നാൽ ശ്രീശങ്കരൻ കേരളത്തിന്റെ ആചാര്യനായിരുന്നില്ലെന്നും രാജേഷ് പറഞ്ഞത്.
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…