ചെങ്ങന്നൂർ: എംഎൽഎയും മുൻ മന്ത്രിയുമായ സജി ചെറിയാനെതിരെ ജാതീയ അധിക്ഷേപ ആരോപണം.
ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെയാണ് പൊതു വേദിയിൽ വച്ച് എംഎൽഎ അധിക്ഷേപിച്ചത്. സിബിഎൽ പാണ്ടനാട് വള്ളംകളിയുടെ സമാപനവേദിയിലേക്ക് ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കുന്നതിനിടെയായിരുന്നു സംഭവം.
വള്ളംകളിയുമായി ബന്ധപ്പെട്ട് ‘ചെങ്ങന്നൂർ പെരുമ’ എന്ന പേരിൽ വിവിധ പരിപാടികൾ സംഘാടകർ നടത്തിയിരുന്നു. പഞ്ചായത്തുകൾ നടത്തിയ വിളംബര ഘോഷയാത്രയിൽ ഒന്നാം സ്ഥാനം നേടിയത് ചെറിയനാട് പഞ്ചായത്താണ്. അതിനുള്ള സമ്മാനം സ്വീകരിക്കാൻ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് വേദിയിലേയ്‌ക്ക് താമസിച്ചെത്തിയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.
പലതവണ ക്ഷണിച്ചിട്ടും പ്രസിഡന്റ് എത്താതിരുന്നപ്പോൾ ശബ്ദം താഴ്‌ത്തി സജി ചെറിയാൻ മോശം വാക്ക് ഉപയോഗിക്കുകയായിരുന്നു. പമ്പാ നദിയിൽ ജങ്കാറിലായിരുന്നു സമാപനവേദി. അവിടേക്ക് പ്രസന്ന രമേശിനെ ക്ഷണിക്കുമ്പോൾ അവർ മറ്റൊരു ജങ്കാറിലായിരുന്നു. അല്പം വൈകിയാണ് പ്രസിഡന്റ് വേദിയിലെത്തിയത്.
പട്ടികജാതിക്കാരിയായ സ്വന്തം പാർട്ടി പ്രവർത്തക കൂടിയായ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെ സജി ചെറിയാൻ മോശം വാക്ക് ഉപയോഗിച്ച് വേദിയിൽ നിന്നുകൊണ്ടാണ്. സംഭവം വിവാദമായതോടെ, പാണ്ടനാട് പഞ്ചായത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ചിലർ നടത്തുന്ന കുപ്രചാരണമാണിതെന്നാണ് എംഎൽഎയുടെ ന്യായീകരണം.
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…