മുംബൈ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നിരോധിച്ച് മഹാരാഷ്‌ട്രയിലെ ബാൻസി ഗ്രാമസഭ. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും അശ്ലീല സൈറ്റുകൾക്കും അടിമകളാകുന്നുവെന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്. മഹാരാഷ്‌ട്രയിലെ യവത്മാൽ ജില്ലയിലെബാൻസി ഗ്രാമപഞ്ചായത്തിലാണ് ജനങ്ങൾ ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നത്.
കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നാണ് നിയമം. സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന അമിതമായ സ്വാധീനവും സ്വഭാവ വൈകല്യവും ഇല്ലാതാക്കുന്നതിനാണിത്. ഗെയിമുകൾ കളിക്കുന്നതും അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നതിലും കുട്ടികൾ അടിമകളാകുകയാണ്. ഇതിന്റെ ഭാഗമാണ് പുതിയ തീരുമാനം.
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നിരോധിച്ചു കൊണ്ടുള്ള പ്രമേയം ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.ഗ്രാമപഞ്ചായത്തിന്റെ തീരുമാനം കുട്ടികൾക്കിടയിൽ അസ്വാരസ്യങ്ങളും എതിർപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ മൊബൈൽ ഫോൺ നിരോധന നിയമത്തിൽ ഉറച്ചുനിൽക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വരും തലമുറയെ നല്ല സ്വഭാവഗുണമുള്ള ഒന്നായി മാറ്റാൻ ഈ തീരുമാനം സഹായിക്കും.
ഗായകന്‍ സന്നിധാനന്ദനെ അധിക്ഷേപിച്ച് യുവതി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വിഷയത്തില്‍ പ്രതികരണവുമായി ഹരിനാരായണന്‍. ഉഷാ കുമാരി എന്ന പ്രൊഫൈലില്‍ നിന്നായിരുന്നു…
കൊല്ലം: ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് അപകടം. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞി ഭാഗത്താണ് എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി…
സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള ഇൻഫ്ളൂവൻസറാണ് ഡ്രീം കാച്ചർ ആര്യ എന്ന പേരില്‍ അറിയപ്പെടുന്ന ആര്യ അനില്‍. മുറ്റത്തെ മുല്ല,…
സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 0.65 ശതമാനമാണ് വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക…
വിവാദ അഡ‍്മിഷന്‍ പരസ്യം പിന്‍വലിച്ച് മൂവാറ്റുപുഴ നിര്‍മല കോളജ്. ക്യാംപസ് പ്രണയം പ്രമേയമാക്കിയ പരസ്യമാണ് പിന്‍വലിച്ചത്. കോളജിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതെന്നും…
ഗായകൻ സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരി. ഇത്രയും വിഷമമാകുമെന്ന് കരുതിയില്ലെന്ന് ഫേസ്ബുക്കിൽ കമെന്റ് ചെയ്തു. ഉഷാ…