മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി പ്രീയപ്പെട്ടവളായി മാറി. വിവാഹശേഷം ചെന്നൈയിൽ കുടുംബ ജീവിതം നയിക്കുന്നതിനിടയിലും താരം സിനിമയെ ഏറെ സ്നേഹിച്ചു. അതോടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. വേഷത്തിൽ മമ്മൂട്ടിയുടെ ഭാര്യ വേഷം, മോഹൻലാലിന്റെ ഇന്നത്തെ ചിന്താവിഷയത്തിൽ ചെറിയൊരു വേഷം ചെയ്തു. അവസാനമായി 2011 സുരേഷ് ഗോപി ചിത്രം കളക്ടറിലെ മേയർ വേഷവും ശ്രദ്ധനേടി.
മോഹിനിയെ അടുത്തകാലത്തായി നമ്മൾ പല ടെലിവിഷൻ ഷോകളിലും കണ്ടിരുന്നു. മോഹിനി എന്ന പേര് ഉപേക്ഷിച്ച് ക്രിസ്റ്റീനയായി മതംമാറി സുവിശേഷ പ്രചരണരംഗത്ത് സജീവമാണ് ഈ അഭിനേത്രി. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്നുള്ള ഓര്‍മ പങ്കുവെക്കുകയാണ് മോഹിനി. സിനിമാ രംഗത്ത് തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് മോഹിനി പറയുന്നത്. ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച് ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്. സിനിമയില്‍ അഭിനയിച്ചില്ലായിരുന്നെങ്കില്‍ അവരെ ഞാന്‍ അങ്കിള്‍ എന്നാണ് വിളിക്കുക. തെലുങ്കില്‍ ഒരു ഹീറോ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. എന്റെ അച്ഛന്റെ പ്രായമായിരുന്നു അദ്ദേഹത്തിന്.
ബഹുമാനത്തോടെ സംസാരിക്കാമെന്ന് കരുതി നിങ്ങള്‍ എനിക്ക് അച്ഛനെ പോലെയാണെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന് ദേഷ്യം വന്നു. ഞാന്‍ വയസായ ആളാണെന്നാണോ പറയുന്നതെന്ന് ചോദിച്ചു. അന്നും ഇന്നും തനിക്കുള്ള പ്രശ്‌നവും പ്ലസ് പോയിന്റും ഉള്ള കാര്യം ഉള്ളത് പോലെ പറയുന്നതാണെന്നും മോഹിനി വ്യക്തമാക്കി. എന്നെക്കുറിച്ച് റൂമറുകള്‍ വന്നത് രണ്ട് മൂന്ന് പേര്‍ക്കൊപ്പമാണ്.
പ്രശാന്തിനൊപ്പം ചേര്‍ത്ത് ഗോസിപ്പ് വരുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. മലയാളത്തില്‍ ദിലീപ് എന്നെക്കുറിച്ചും നിന്നെക്കുറിച്ചും ഗോസിപ്പുണ്ടെന്ന് പറയുമായിരുന്നു. അതെങ്ങനെ നിന്റെ കാതില്‍ മാത്രം എത്തുന്നു, എന്നോട് ആരും ചോദിക്കുന്നില്ലല്ലോ എന്ന് ഞാന്‍ പറയും, പക്ഷെ പ്രശാന്തിനെക്കുറിച്ച് എന്നോട് ആളുകള്‍ ചോദിക്കും. ത്യാഗരാജന്‍ അങ്കിളിനും ആന്റിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു.
അവനെ ഒരു ക്ലാസ്‌മേറ്റിനെ പോലെയാണ് ഞാന്‍ കണ്ടത്. ഷൂട്ടിംഗിനിടെ കുട്ടികളായ ഞങ്ങള്‍ ഒരുമിച്ച് കളിക്കും. പ്രശാന്തിനൊപ്പം റൂമര്‍ വന്നപ്പോള്‍ എനിക്ക് പേടി ഇല്ല. വിദേശ ഷോയ്ക്ക് പ്രശാന്തിനൊപ്പം പോയിട്ടുണ്ട്. അപ്പോള്‍ പ്രശാന്തിന്റെ അച്ഛനും അമ്മയ്ക്കും തന്നെ നല്ല പോലെ നോക്കി. ഇതെല്ലാം കൊണ്ടാണ് ഗോസിപ്പ് വന്നതെന്ന് കരുതുന്നു. എന്നാല്‍ ഞാനും പ്രശാന്തും വഴക്കിടാത്ത നാളുകളില്ല.
ക്ലാസ്‌മേറ്റ്‌സിനെ പോലെയാണ്. അയ്യേ, പയ്യന് ഡയലോഗ് പറയാനാകുന്നില്ലെന്ന് ഞാന്‍ പറയും. ഈ പെണ്ണിന് ഈ ഡാന്‍സ് പറ്റില്ലെന്ന് പ്രശാന്തും പറയുമായിരുന്നെന്നും മോഹിനി ഓര്‍ത്തു. മലയാള സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചപ്പോള്‍ പ്രശാന്തുമായുള്ള സൗഹൃദം പോയെന്നും മോഹിനി വ്യക്തമാക്കി.
സിനിമയില്‍ ഒരു നല്ല അവസരം വന്നാല്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. മക്കള്‍ രണ്ട് പേരും വളര്‍ന്നു. മലയാള സിനിമയെ ഇപ്പോള്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. പതിമൂന്ന് വര്‍ഷത്തിന് ഇടയില്‍ രണ്ടോ മൂന്നോ മലയാള സിനിമ മാത്രമേ ഞാന്‍ കണ്ടു കാണുകയുള്ളൂ. കാണുമ്ബോള്‍ എനിക്ക് സങ്കടം വരും. ഭര്‍ത്താവ് ഇരുന്ന് കാണുമ്പോഴും ഞാന്‍ എഴുന്നേറ്റ് പോകും. മലയാളം എനിക്ക് ക്ലോസ് ടു ഹാര്‍ട്ട് ആണ്. നല്ല വേഷം വന്നാല്‍ തീര്‍ച്ചയായും തിരിച്ചുവരും എന്നും മോഹിനി പറഞ്ഞു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് മോഹിനി മതം മാറിയതും ചര്‍ച്ചയായിരുന്നു. മതം മാറിയത് എന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആണ്. ഉള്‍വിളി വന്നതാണ് എനിക്ക്. നമ്മളെല്ലാം ഒരാളെ പ്രണയിക്കുമ്പോള്‍ അയാളില്‍ എന്തെങ്കിലും ഒന്ന് നമ്മളെ ആകര്‍ഷിക്കും, അതില്‍ നമ്മള്‍ വിശ്വസിയ്ക്കും. ഇനി മറ്റൊന്നും വേണ്ട എന്ന തോന്നല്‍ വരും. ആ ഘട്ടം ആണ് നമ്മള്‍ അവരിലേക്ക് ചേരുന്നത്. അത് പോലെയാണ് ഈശോ എന്നെ വിളിച്ചതും. പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോള്‍ മറ്റൊന്നും ഇനി എനിക്ക് വേണ്ട എന്ന അവസ്ഥയില്‍ എത്തി. എന്റെ ജീവിതത്തിലെ ഏറ്റവും കടുത്ത ഒരു അവസ്ഥയായിരുന്നു അത്.
തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21…
സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…
വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…
മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…
കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…