ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ മൂസ. മോണിക്ക് ഷമിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് താനെന്നും അവളുടെ ആശീര്‍വാദവും നേടിയാണ് താന്‍ ബിഗ് ബോസിലേക്ക് എത്തിയതെന്നും ജാസ്മിന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. പലപ്പോഴും തന്റെ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങള്‍ ജാസ്മിന്‍ ഷോയില്‍ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജാസ്മിന്റെ പങ്കാളിയായ മോണിക്ക ഒരു അഭിമുഖത്തില്‍ പങ്കുവെച്ച വിശേഷങ്ങളാണ് വൈറലായി മാറുന്നത്.
മോണിക്കയുടെ വാക്കുകള്‍, ഉത്തര്‍പ്രദേശുകാരിയാണ്. ജനിച്ചത് ഹിമാചല്‍ പ്രദേശിലാണ്. അവിടെ ജോലി സാധ്യത കുറവായിരുന്നു. ഡിസൈനറാണ് ഞാന്‍. സിംഗപ്പൂരിലാണ് പഠിച്ചത്. എന്നെ ഇപ്പോഴാണ് ആളുകള്‍ അറിയുന്നത്. ചില കാര്യങ്ങള്‍ എന്നെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവളിത്രയും നന്നായി ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ഷോയിലേക്ക് പോവാനായി അവളെ നിര്‍ബന്ധിച്ചത് ഞാനാണ്. ഹിന്ദി ബിഗ് ബോസിന്റെ ഫാനാണ് ഞാന്‍.
നേരത്തെ ഞാന്‍ വേറൊരാളുമായി പ്രണയത്തിലായിരുന്നു. അതിന് ശേഷമായാണ് ജാസ്മിനെ കാണുന്നതും പരിചയപ്പെടുന്നതും. ടിന്‍ഡര്‍ ആപ്പിലൂടെയായി പുതിയ ആളുകളെ പരിചയപ്പെടുന്നുണ്ടായിരുന്നു. രണ്ടാമത്തെ ദിവസമാണ് ജാസ്മിന്റെ മെസേജ് വന്നത്. എനിക്കൊരു ഗേള്‍ഫ്രണ്ടുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. സീരിയസ് റിലേഷന്‍ വേണ്ടെന്നും ഡേറ്റിംഗാണ് ഉദ്ദേശിക്കുന്നതെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവളും അത് സമ്മതിക്കുകയായിരുന്നു. ഒന്നിച്ച് ചെലവഴിച്ച സമയമെല്ലാം വളരെ നല്ലതായിരുന്നു.
ജാസ്മിനെ എനിക്ക് നേരത്തെ അറിയില്ലായിരുന്നു. ഞാന്‍ സോഷ്യല്‍മീഡിയയിലൊന്നും ആക്ടീവല്ലായിരുന്നു. മലയാളികളൊക്കെ ജാസ്മിനോട് സംസാരിക്കുകയും സെല്‍ഫി എടുക്കുന്നതുമൊക്കെ കണ്ടിട്ടുണ്ട്. അവരെന്താണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസിലാവാറില്ലായിരുന്നു. അതിന് ശേഷമായി ഞങ്ങള്‍ അവളുടെ വീട്ടിലേക്ക് പോയിരുന്നു.
രണ്ടുമൂന്ന് ദിവസം അവളോടൊപ്പം താമസിച്ചിരുന്നു. സിനിമകളില്‍ കാണുന്ന പോലെയുള്ള റൊമാന്റിക് രംഗങ്ങളായിരുന്നു അരങ്ങേറിയത്. വീട്ടുകാരോടൊന്നും ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. പേരന്‍സ് എങ്ങനെ കാണുമെന്നോര്‍ത്തുള്ള ആശങ്കയുണ്ടായിരുന്നു. സിംഗപ്പൂരിലേക്ക് തിരിച്ച് പോവണ്ടയെന്നായിരുന്നു അവള്‍ പറഞ്ഞത്. ഒരു വര്‍ഷത്തോളമായി ഞങ്ങളൊന്നിച്ചാണ്. മലയാളം എനിക്ക് കുറച്ച് അറിയാമെന്നുമായിരുന്നു മോണിക്ക പറഞ്ഞത്.
ബിഗ് ബോസ് ഞാന്‍ കാണാറുണ്ട്. അവളുടെ സുഹൃത്തിനൊപ്പമായാണ് കാണുന്നത്. ഇടയ്ക്ക് ഗൂഗിള്‍ ട്രാന്‍സ്ലേറ്ററും ഉപയോഗിക്കാറുണ്ട്. അവള്‍ ശരിക്കും റിയലായാണ് അവിടെ നില്‍ക്കുന്നത്. റിയല്‍ ലൈഫിലും ജനുവിനാണ് അവള്‍. അവളുടെ ക്യാരക്ടര്‍ അങ്ങനെയാണ്. അവള്‍ എപ്പോഴും പ്രതികരിക്കുന്നത് അങ്ങനെയാണ്. ഞങ്ങള്‍ രണ്ടാളുടേയും ക്യാരക്ടറില്‍ കുറച്ച് സാമ്യതകളുണ്ട്. മണാലിയിലുള്ള സമയത്ത് കുറച്ച് പേര്‍ ഞങ്ങളെ സഹായിച്ചിരുന്നു. നല്ല അനുഭവമായിരുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…
ചണ്ഡിഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…
കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…
ഡച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ പ്രൊസസ് ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി. കനത്ത പ്രതിസന്ധി നേരിട്ട ബൈജൂസിന്റെ…
വിവാഹവാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. മക്കളെ സാക്ഷിയാക്കിയായിരുന്നു ഇരുവരുടെയും വിവാഹം. . ഇരുവരുടെയും വിവാഹം നിയമപരമായി…