കോട്ടയം: പിഎഫ് ലോണ്‍ പാസാക്കാനായി അധ്യാപികയെ ലൈംഗിക ബന്ധത്തിന് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥനെ കുറിച്ച് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതിയായ പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസര്‍ കണ്ണൂര്‍ തളിക്കാവ് സ്വദേശി ആര്‍ വിനോയ് ചന്ദ്രന്‍ കൂടുതല്‍ സ്ത്രീകളെ വലയിലാക്കാന്‍ ശ്രമിച്ചെന്നാണ് വിവരം. ഇയാളുടെ ഫോണില്‍ നിന്നും ഇക്കാര്യം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നിരവധി അധ്യാപികമാരെ ഇയാള്‍ കിടപ്പറയിലെത്തിക്കാന്‍ ശ്രമിച്ചു. പലരെയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ചാറ്റുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.
നൂറ്റി അമ്പതോളം അധ്യാപികമാര്‍ പിഎഫില്‍ സമാന പ്രശ്‌നം നേരിടുന്നുണ്ട്. ഇവരില്‍ പലരും തന്നെ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ എന്ന നിലയില്‍ വിനോയിയെ സമീപിച്ചിരുന്നു. ഇവരോടൊക്കെ വിനോയ് അശ്ലീല ചാറ്റുകള്‍ നടത്തുകയായിരുന്നു. മാത്രമല്ല ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ക്ഷണിക്കുകയും ചെയ്തു. ഇയാളില്‍ നിന്നും ദുരനുഭവം നേരിട്ട ഒരു അധ്യാപിക വിനോയിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പ്രതികരിച്ചെന്നും വിജിലന്‍സ് കണ്ടെത്തി.
കോട്ടയത്തെ ഹോട്ടലില്‍ നിന്നും വ്യാഴാഴ്ചയാണ് വിനോയിയിെ പിടികൂടുന്നത്. പരാതിക്കാരിയായ അധ്യാപിക സമ്മാനമായി നല്‍കിയ ഫിനോഫ്തലിന്‍ വിതറിയ ഷര്‍ട്ട് ഉപയോഗിച്ചാണ് വിജിലന്‍സ് ഇന്റലിജന്‍സ് സംഘം വിനോയിയെ പിടികൂടിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നല്‍കുന്ന പണമോ സമ്മാനമോ മാത്രമല്ല പണം കൊണ്ട് നിര്‍വചിക്കാത്ത ആവശ്യങ്ങളും വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരും. കാസര്‍ഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടാണ് തളിക്കാവ് അശ്വതി അപ്പാര്‍ട്ട്‌മെന്റിലെ വിസ്മയ വീട്ടിലെ വിനോയ് ചന്ദ്രന്‍ ആര്‍.. 41കാരനായ വിനോയ് ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയഷ്‌നല്‍ പി.എഫ് (ഗെയിന്‍) നോഡല്‍ ഓഫീസര്‍ പദവിയാണ് വഹിക്കുന്നത്.
വീട് നിര്‍മാണത്തിനായി പി എഫില്‍ നിന്നും വായ്പ എടുക്കുന്നതിനായാണ് കോട്ടയം സ്വദേശിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി അപേക്ഷ നല്‍കിയത്. എന്നാല്‍ സാങ്കേതിക പിഴവുകള്‍ വന്നതിനാല്‍ സംസ്ഥാന നോഡല്‍ ഓഫീസറെ സമീപിക്കാന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി വിനോയ് ചന്ദ്രനെ ഫോണിലൂടെ ബന്ധപ്പെട്ടത്. പ്രശ്‌നം പരിഹരിക്കാമെന്ന് വിനോയ് ഉറപ്പ് നല്‍കി. എന്നാല്‍ തുടര്‍ന്ന് ഇയാള്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ലൈംഗിക താത്പര്യത്തോടെ സമീപിക്കുകയായിരുന്നു.
നിരന്തരം ലൈംഗിക ചുവയോടെ വാട്സാപ്പില്‍ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തു. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന് പറഞ്ഞ വിനോയ് യുവതിയോട് നഗ്നയായി വാട്സാപ്പ് കോളില്‍ വരാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ വന്നതോടെ താന്‍ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും കോട്ടയത്ത് മുറി എടുത്ത് പ്രശ്നം പരിഹരിക്കാമെന്നും അറിയിച്ചു. വരുമ്പോള്‍ 44 അളവിലുള്ള ഷര്‍ട്ട് വാങ്ങി വരണമെന്നും നിര്‍ദേശിച്ചു. ഇതോടെ യുവതി വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിനോയ് നിര്‍ദേശിച്ച പ്രകാരം ഷര്‍ട്ട് വാങ്ങി അതില്‍ ഫിനോഫ്തലിന്‍ പൗഡറിട്ട് വിജിലന്‍സ് സംഘം യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് അയച്ചു. യുവതി മുറിയിലേക്ക് കയറിയതിന് പിന്നാലെ വിജിലന്‍സ് സംഘവും അകത്തേക്ക് പ്രവേശിച്ചു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…
തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…