crime

രസ്മ വിവാഹ മോചിത, ഗിരിയുമായി ഹോട്ടലില്‍ മുറിയെടുത്തത് 17 തവണ, വിവാഹത്തിന് സമ്മതിച്ചിട്ടും യുവതിയെ കാമുകന്‍ ഇല്ലാതാക്കിയതിന്റെ കാരണം

തൃശൂര്‍: കഴിഞ്ഞ ദിവസമാണ് ഹോട്ടല്‍ മുറിയില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് എന്ന 39കാരനും തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മയെന്ന 31 കാരിയെയുമാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കമ്‌ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

രസ്മയ്ക്ക് മദ്യം നല്‍കിയ ശേഷം ഗരിദാസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗരിദാസ്. ഇരുവരുടെയും വിവാഹം നടത്താനായി വീട്ടുകാരും സമ്മതം അറിയിച്ചിരുന്നു. കൊല്ലത്തെ ബാറില്‍ ജീവനക്കാരനാണ് ഗിരിദാസ്. ഇയാള്‍ അവിവാഹിതനുമായിരുന്നു. രസ്മ വിവാഹമോചിതയാണ്. ആദ്യ ബന്ധത്തില്‍ ആറ് വയസുള്ള ഒരു കുട്ടിയുമുണ്ട്.

17 തവണ രസ്മയും ഗിരിദാസും ഹോട്ടലില്‍ മുറിയെടുത്തിരുന്നു എന്ന് പോലീസ് പറഞ്ഞു. അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് രസ്മ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ പിന്നീടാണ് ഗിരിദാസിനെയും രസ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രസ്മയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലും ഗിരിദാസ് ഫാനില്‍ തൂങ്ങിയ നിലയിലുമായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

അതേസമയം ഇരുവരും തമ്മിലുള്ള ബന്ധം ഇരുവരുടെയും വീട്ടുകാര്‍ക്കും അറിയാമായിരുന്നു. വിവാഹത്തിന് ബന്ധുക്കള്‍ സമ്മതവും അറിയിച്ചിരുന്നു. എന്നിട്ടും ഗിരിദാസ് എന്തിന് ഈ ക്രൂരത ചെയ്തു എന്നാണ് ഏവരും ചോദിക്കുന്നത്. ഇരുവരും തമ്മില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Karma News Network

Recent Posts

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

5 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

20 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

40 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

54 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

57 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

2 hours ago