തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയുടെ തുടക്കകാലം മുതല്‍ നടത്തിയ എല്ലാ ഇടപാടുകളും എസ്എഫ്‌ഐഒ അന്വേഷിക്കുന്നു. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ കൂടാതെ വീണയുടെ കമ്പനി ഇടപാടുകള്‍ നടത്തിയ മറ്റ് എട്ട് കമ്പനികളുടെ വിവരങ്ങള്‍ ഷോണ്‍ ജോര്‍ജ് എസ്എഫ്‌ഐഒയ്ക്ക് കൈമാറി.
ഈ സ്ഥാപനങ്ങളില്‍ നിന്നും ചെയ്യാത്ത ജോലിക്ക് വന്‍ തുക കൈപ്പറ്റിയെന്നാണ് ആരോപണം. അതേസമയം വീണയുടെ കമ്പനിയായ എക്‌സാലോജിക്ക് വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നും മാസം തോറും പണം കൈപ്പറ്റിയതായും ബാങ്ക് രേഖകളില്‍ വ്യക്തമാണെന്നും പണം തന്നവരുടെ പേര് തുക കമ്പനിക്ക് അവരുമായിട്ടുള്ള ബന്ധം എന്നീ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും കര്‍ണാടക ഹൈക്കോടതിക്ക് നല്‍കിയ രേഖകളില്‍ എസ്എഫ്‌ഐഒ വ്യക്തമാക്കുന്നു.
ശശിധരന്‍ കര്‍ത്താ എംഡിയായിട്ടുള്ള എംപവര്‍ ഇന്ത്യ ക്യാപിറ്റലില്‍ നിന്നും എക്‌സാലോജിക് 2015-19 ല്‍ 77.6 ലക്ഷം രൂപ ഈടു കൂടാതെ വായ്പയെടുത്തതിലെ ദുരൂഹതകളും രേഖകളിലുണ്ട്. എന്നാല്‍ 2016-17ല്‍ നല്‍കി 37.36 ലക്ഷം രൂപയില്‍ 25 ലക്ഷമേ എക്‌സാലോജിക്കിന്റെ ബാങ്ക് രേഖകളിലുള്ള. ബാക്കി രൂപ പണമായോ ചെക്കായോ ഓണ്‍ലൈന്‍ ബാങ്കിങ് മുഖേനയോ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതറിയിക്കാന്‍ നിര്‍ദേശിച്ചെങ്കിലും മറുപടിയുണ്ടായിട്ടില്ല.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…