മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയിയും പുതു ജീവിതം ആഘോഷിക്കുകയാണ്. വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നടി രേഖ രതീഷ് ആിരുന്നു മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹത്തിന് കാരണമായത്. എന്നാല്‍ വിവാഹത്തിന് രേഖയെ താരങ്ങള്‍ ക്ഷണിച്ചില്ലെന്ന് തുടങ്ങി നിരവധി ഗോസിപ്പുകളും വിവാഹത്തിന് ശേഷം താരദമ്പതികള്‍ കേള്‍ക്കേണ്ടി വന്നു. ഇപ്പോള്‍ അതിനെല്ലാം മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
യുവയുടെയും മൃദുലയുടെയു വാക്കുകളിങ്ങനെ,
രേഖചേച്ചിയുമായി ഞങ്ങളെ ചേര്‍ത്തുകൊണ്ട് ഒരുപാട് വിവാദങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വിവാഹം അറിയിച്ചില്ല, ക്ഷണിച്ചില്ല എന്ന രീതിയില്‍. അതില്‍ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. ഞങ്ങള്‍ രണ്ടാളും വിവാഹം അറിയിച്ചിരുന്നു. പിന്നെ വിളിച്ചില്ല എന്ന് പറയുന്നത്, അതിന്റെ കാരണം എന്താണ് എന്ന് വച്ചാല്‍ ഞങ്ങളുടെ അടുത്ത് പറഞ്ഞിരുന്നു വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാന്‍ വരില്ല എന്ന്. സ്വന്തം മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്ന് രേഖചേച്ചി പറഞ്ഞിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ആയിരുന്നല്ലോ ഞങ്ങളുടെ വിവാഹം. ഞങ്ങള്‍ വിവാഹം അറിയിക്കുന്നവരോട് നേരത്തെ തന്നെ സ്ഥിതിയെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ദിവസമാണ് വിവാഹം, ഇപ്പോഴത്തെ സാഹചര്യമറിയാമല്ലോ, പിന്നീട് ട്രീറ്റ് ചെയ്യാം എന്നുമാണ് ഞങ്ങള്‍ വിളിക്കുന്ന ആളുകളോട് പറഞ്ഞിരുന്നത്.
വിവാഹം കഴിഞ്ഞശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് തിരികെ എത്തി. രണ്ടുപേരും രണ്ടിടങ്ങളിലാണ്. മൃദുല ഇപ്പോള്‍ എറണാകുളത്ത് പൂക്കാലം വരവായി സെറ്റിലും യുവ തിരുവനന്തപുരത്ത് മഞ്ഞില്‍ വിരിഞ്ഞ പൂവിന്റെ ലൊക്കേഷനിലുമാണ്. രണ്ടാള്‍ക്കും പരസ്പരം മിസ് ചെയ്യുകയില്ലേ എന്ന ചോദ്യത്തിലൂടെയാണ് ഇരുവരും സംസാരിച്ചു തുടങ്ങുന്നത്. ‘ഷൂട്ടിങ്ങിനു പോകുമ്പോള്‍ തീര്‍ച്ചയായും രണ്ടാള്‍ക്കും മിസ് ചെയ്യും. മിസ് ചെയ്യുന്ന സമയത്ത് ബന്ധം കൂടുതല്‍ ദൃഢമാവുകയാണ്. പിന്നെ മാത്രവുമല്ല മിസ് ചെയ്ത ശേഷം, ചെറിയ ഗ്യാപ്പിനു പിന്നാലെ കാണുമ്പൊള്‍ ആ ഒരു ഫ്രഷ്‌നെസ്സ് ഉണ്ടാകും. അതുകൊണ്ടുതന്നെ ഈ മിസ്സിംഗ് ഞങ്ങള്‍ പോസിറ്റീവ് ആയിത്തന്നെ എടുക്കുന്നു.
വിവാഹശേഷം ഹണിമൂണ്‍ ട്രിപ്പ് ഒന്നും നടത്തിയിരുന്നില്ല. നടത്തിയതെല്ലാം ഒഫീഷ്യല്‍ ട്രിപ്പുകള്‍ ആയിരുന്നു. അതായത് തിരുവന്തപുരത്തു വിവാഹം കഴിഞ്ഞശേഷം നേരെ ഗുരുവായൂരിലേക്ക് വരികയായിരുന്നു. അതിനുശേഷം നേരെ തിരുവന്തപുരത്തേക്ക് എത്തുകയായിരുന്നു. പിന്നെ നേരെ പോയത് കോട്ടയത്ത് അമ്മൂമ്മയുടെ വീട്ടിലേക്കാണ്. അങ്ങനെ കുറച്ചു വിരുന്നു ട്രിപ്പുകള്‍ ആണ് ഞങ്ങള്‍ ആദ്യം നടത്തിയത്. കൊവിഡ് ഒക്കെ ഒന്ന് ഒതുങ്ങിയ ശേഷം ഹണിമൂണ്‍ യാത്രകള്‍ നടത്താം എന്ന പ്ലാനിങ്ങില്‍ ആണ് ഞങ്ങളിപ്പോള്‍. ഇനിയുള്ള യാത്രകള്‍ കേരളത്തിലെ അണ്‍ എക്‌സ്‌പ്ലോറിങ് ആയ സ്ഥലങ്ങളിലേക്ക് ആകണം എന്നാണ് ആഗ്രഹം.
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…