തൃശൂർ: ക്ലിഫ് ഹൗസ് എന്ന പേര് മാറ്റി തീഫ് ഹൗസ് എന്നാക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിയുടെ ഗവൺമെന്റ് ആയിരിക്കുകയാണ് പിണറായി സർക്കാരെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ അഴിമതി ആരോപണത്തിന്റെയും കുന്തമുന നീളുന്നത് മുഖ്യമന്ത്രിയുടെ നേരെയാണ്. മുഖ്യമന്ത്രിയും കുടുംബവുമാണ് കേരളത്തിൽ അഴിമതി നടത്തുന്നതെന്ന് എം. ടി. രമേശ് പറഞ്ഞു. എഐ ക്യാമറയും അഴിമതി ആയിരുന്നു. കരാറുകൊടുത്ത കമ്പനികളുടെ കമ്മീഷൻ മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്കും സി പി എം നേതാക്കൾക്കും ലഭിക്കുന്നുണ്ട്.
മുഖ്യന്റെ ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതികളും നടക്കുന്നത്. ക്ലിഫ് ഹൗസ് എന്ന പേര് മാറ്റി തീഫ് ഹൗസ് എന്നാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സർക്കാർ എല്ലാ രംഗത്തും പൂർണ പരാജയമാണ്. വനവാസികൾ അക്രമിക്കപ്പെടുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്ഐ പരസ്യമായി നടത്തിയ ആൾമാറാട്ടത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…