ഇസ്ലാമാബാദ് : പാക് ജയിലിൽ കഴിയുകയായിരുന്ന മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി മരിച്ചു. അബ്ദുൾ സലാം ഭുട്ടവിയെ 2012-ൽ യുഎൻ സുരക്ഷാ കൗൺസിൽ തീവ്രവാദിയായി പ്രഖ്യാപിച്ചു. പിന്നെയും നിരവധി വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താൻ ഭുട്ടവിയെ അറസ്റ്റ് ചെയ്തത്. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കുറ്റം ചുമത്തിയാണ് ഭുട്ടവിയെ പാകിസ്താൻ അറസ്റ്റ് ചെയ്തത്.
പഞ്ചാബ് പ്രവിശ്യയിലുള്ള ശൈഖുപുര ജയിലിൽ പാർപ്പിച്ചിരുന്നത്. ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരൻ അബ്ദുൾ റഹ്മാൻ മക്കിക്കൊപ്പം തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. 2020 ഓഗസ്റ്റിൽ ഭുട്ടവിയെ 16 വർഷത്തെ തടവിന് വിധിച്ചു.
2002ലും 2008ലും ഹാഫിസ് സയീദിനെ പാകിസ്താൻ കസ്റ്റഡിയിലെടുത്തപ്പോൾ ലഷ്‌കറെ ആക്ടിംഗ് തലവനായി സേവനമനുഷ്ഠിച്ചത് ഭുട്ടവിയായിരുന്നു . 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചത് ഭുട്ടവിയായിരുന്നു. വിദേശികളടക്കം ഏകദേശം 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രണം 2008 നവംബര്‍ 26നായിരുന്നു ഉണ്ടായത്.
കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…
കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…
കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…
തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…