ഗുജറാത്ത് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിസ്കാരം നടത്തിയത് ജനക്കൂട്ടം തടഞ്ഞു. ക്യാമ്പസിനുള്ളിൽ നിസ്കാരം നടത്തുന്നത് അറിഞ്ഞ് രാത്രി ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ ജനക്കൂട്ടം ഇരച്ചുകയറുകയും ആഫ്രിക്കൻ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് അഞ്ച് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
നിസ്കാരം നടത്തുന്നത് മസ്ജിദിലോ അല്ലെങ്കിൽ അവരവരുടെ മുറിക്ക് ഉള്ളിലോ ആകണം എന്നും തടയാനെത്തിയവർ വാദിച്ചു. ക്യാമ്പസിനുള്ളിൽ പരസ്യമായി സമൂഹ നിസ്കാരം ആരുടെ നിർദ്ദേശത്തേ തുടർന്നാണ് എന്നും ചോദ്യം ഉയർന്നു
ഇതിനിടെ സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ഗുജറാത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാനും നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ട്. ഗുജറാത്ത് സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഹമ്മദാബാദ് ആസ്ഥാനമായുള്ള കാമ്പസിൽ പള്ളിയില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു, അതിനാൽ റമദാനിൽ രാത്രിയിൽ അർപ്പിക്കുന്ന തറാവീഹ് – നമാസ് അർപ്പിക്കാൻ തങ്ങൾ ഹോസ്റ്റലിനുള്ളിൽ ഒത്തുകൂടി. താമസിയാതെ, വടികളും കത്തികളുമായി ഒരു ജനക്കൂട്ടം ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയും തങ്ങളേ ആക്രമിക്കുകയായിരുന്നു എന്നും നിസ്കാരം നടത്തിയവർ വ്യക്തമാക്കി.
ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ ജനക്കൂട്ടത്തെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി വിദ്യാർഥികൾ പറഞ്ഞു.
ജനക്കൂട്ടത്തിലുണ്ടായിരുന്ന ആളുകൾ മുദ്രാവാക്യം വിളിക്കുകയും ഹോസ്റ്റലിൽ നമസ്‌കരിക്കാൻ തങ്ങളെ ആരാണ് അനുവദിച്ചതെന്ന് ചോദിക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞു. “അവർ ഞങ്ങളെ മുറിക്കുള്ളിലും ആക്രമിച്ചു, അവർ ലാപ്‌ടോപ്പുകളും ഫോണുകളും തകർത്തു, ബൈക്കുകളും കേടുവരുത്തി,” അദ്ദേഹം പറഞ്ഞു.
ജനക്കൂട്ടത്തിലുണ്ടായിരുന്ന ആളുകൾ മുദ്രാവാക്യം വിളിക്കുകയും ഹോസ്റ്റലിൽ നമസ്‌കരിക്കാൻ തങ്ങളെ ആരാണ് അനുവദിച്ചതെന്ന് ചോദിക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞു. “അവർ ഞങ്ങളെ മുറിക്കുള്ളിലും ആക്രമിച്ചു, അവർ ലാപ്‌ടോപ്പുകളും ഫോണുകളും തകർത്തു, ബൈക്കുകളും കേടുവരുത്തി,“ അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികളിൽ അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. ”പോലീസ് എത്തുമ്പോഴേക്കും ജനക്കൂട്ടം ഒഴിഞ്ഞ് പോയിരുന്നു.പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിലാണ്, എംബസികളെ വിവരം അറിയിച്ചിട്ടുണ്ട്.“
കേടായ ബൈക്കുകളും തകർന്ന ലാപ്‌ടോപ്പുകളും തകർന്ന മുറികളുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങൾ പുറത്ത് വന്നു. നിസ്കരിച്ചതുമായി ബന്ധപ്പെട്ട് മറ്റ് വിഭാഗക്കാരായ ആളുകൾ ഇത് വിഷയമായി ഉന്നയിക്കുകയും ആയിരുന്നു. തുടർന്നാണ് പുറമേ നിന്നും ആളുകൾ ക്യാമ്പസിൽ കയറിയത്.
ഹൈദരാബാദ് എംപിയും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ തലവനുമായ അസദുദ്ദീൻ ഒവൈസി സംഭവത്തെ അപലപിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെടുമോ എന്ന് ചോദിച്ചു.
മുസ്ലീം വിരുദ്ധ വിദ്വേഷം ഇന്ത്യയുടെ നല്ല മനസ്സിനെ നശിപ്പിക്കുകയാണ്,“ അദ്ദേഹം എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.അന്വേഷണം ആരംഭിച്ചതായി അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണർ ജിഎസ് മാലിക് പറഞ്ഞു. 300 ഓളം വിദേശ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു, അവർ അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അവരിൽ ചിലർ ഇന്നലെ ടെറസിൽ നമസ്കരിക്കുകയായിരുന്നു. ചിലർ വന്ന് എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നും പള്ളിയിൽ നമസ്കരിക്കണമെന്നും ചോദിച്ചു. ഇത് ചൂടേറിയ കൈമാറ്റത്തിനും വഴക്കിനും കാരണമായി. 20-25 പേർക്കെതിരെ പരാതിയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് : പിതാവുമായുള്ള സാമ്പത്തിക തർക്കത്തിൽ വിദ്യാർത്ഥിയ്‌ക്ക് നടുറോഡിൽ ക്രൂരമർദ്ദനം. കൊടുവള്ളി ഒതയോട് സ്വദേശി മുഹമ്മദ് മൻഹലിനാണ് മർദ്ദനമേറ്റത്. ഇന്നലെ…
തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കൂട്ടരും തന്നെ അപായപ്പെടുത്തുമോയെന്ന് തനിക്ക് പേടിയുണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. ആദ്യമേ മെമ്മറി…
തൃശൂർ : പൊലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ലെന്ന് പരാതി. ആളൂർ സ്‌റ്റേഷനിലെ സിപിഒ സലേഷ് പിഎയെ ആണ് കാണാതായത്. അഞ്ചു ദിവസം…
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ബാലചന്ദ്ര മേനോൻ. സിനിമിയിലെ എല്ലാ മേഖലയിലും ഒരുപോലെ മികവ് കാട്ടിയ ബാലചന്ദ്ര മേനോൻ സാമൂഹ്യമാധ്യമങ്ങളിലും…
കണ്ണൂര്‍: കണ്ണൂരിൽ അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി 5 വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസും ബാലാവകാശ കമ്മീഷനും.…
കാസർഗോഡ് ഐസ് ക്രീം എന്ന വ്യാജേന ബോൾ ഐസ് ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം.…