പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് ഇന്ദുലേഖ. ഇതിനോടകം നിരവധി വേഷങ്ങളിൽ താരം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികം വിവരങ്ങൾ പ്രേക്ഷകർക്ക് അറിയില്ല. സ്വകാര്യ ജീവിതത്തിലെ പല വേദനകളെക്കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഫ്‌ളവേഴ്‌സ് ഒരുകോടി പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജീവിതാവസ്ഥ വെളിപ്പെടുത്തുന്നത്.
കോളേജിൽ പഠിക്കുന്ന കാലത്താണ് പോറ്റിയുമായുള്ള പ്രണയം. അന്ന് ഇരുപത് വയസ്സാണ് പ്രായം. പോറ്റിയുമായുള്ള പ്രണയം വീട്ടിൽ സമ്മതിക്കില്ലെന്ന് അറിഞ്ഞത് കൊണ്ട് ആദ്യം ആരും അറിയാതെ രഹസ്യമായി രജിസ്റ്റർ വിവാഹം നടത്തി. ഡാൻസ് കോളേജിൽ പോകുകയാണെന്നും പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങി, വൈകുന്നേരം കോളേജ് വിട്ട് വരുന്നത് പോലെ തന്നെ വീട്ടിൽ തിരിച്ചെത്തി. മൂന്ന് മാസത്തോളം ആ വിവാഹം ആരെയും അറിയിക്കാതെ കൊണ്ടു പോയി. പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ഡാൻസ് ക്ലാസിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി പോറ്റിക്കൊപ്പം പോയത്’.
അദ്ദേഹത്തിന്റെ വീട്ടിൽ വിവാഹത്തിന് എല്ലാവർക്കും സമ്മതമായിരുന്നു. അമ്പലത്തിൽ പോയി താലി കെട്ടി വീട്ടിൽ എത്തിയ ശേഷമാണ് അമ്മയോടും പറഞ്ഞത്. അന്ന് താലി എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ ഷൂട്ടിങിന് പോവും. ഇതിനിടയിൽ തന്റെ അമ്മയും ചേട്ടനും വന്ന് സംസാരിച്ച് എല്ലാം കോംപ്രമൈസ് ആക്കുകയായിരുന്നു. അവിടെ നിന്നാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിച്ചത്
ദ ഫയർ എന്ന ചിത്രത്തിലൂടെ പോറ്റി സംവിധാന രംഗത്തേക്ക് എത്തി. രണ്ടാമാതൊരു പടം ചെയ്യുന്നതിന്റെ ഭാഗമായി ബാംഗ്ലൂരിലേക്ക് പോകുമ്പോഴാണ് വാഹനാപകടം ഉണ്ടാവുന്നത്. ഒരു മാസം എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ഇതോടെ പ്രൊജക്ടുകൾ നഷ്ടമായി. തുടർച്ചയായി പരാജയങ്ങൾ വന്നതോടെ മദ്യപാന ശീലം ഉണ്ടായിരുന്ന പോറ്റി അതിൽ പെട്ട് പോയി. ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടു പോയി നേരെയാക്കാൻ നോക്കിയെങ്കിലും പിന്നീട് കൂട്ട് കൂടുമ്പോൾ പഴയത് പോലെയാവും. അതൊരു അഡിക്ഷൻ ആയത് കൊണ്ട് പറഞ്ഞ് മനസിലാക്കാനെ സാധിക്കുമായിരുന്നുള്ളു. ദേഷ്യപ്പെട്ടത് കൊണ്ട് ഒരു കാര്യവുമില്ലായിരുന്നു. പക്ഷേ ഞാൻ അദ്ദേഹത്തിന് ഒഴിച്ച് കൊടുക്കും എന്ന തരത്തിലാണ് ബന്ധുക്കളൊക്കെ സംസാരിച്ചത്. ഇതോടെ നമുക്ക് നന്നായി ജീവിക്കാമെന്ന് തീരുമാനിച്ച സമയത്താണ് ലിവർ സിറോസിസ് വരുന്നത്.
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…