മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ശക്തം. കങ്കണയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ച പത്മശ്രീ അവാര്‍ഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്രീയ പാര്‍ട്ടികളും നേതാക്കളും രംഗത്തുവന്നിരിക്കുകയാണിപ്പോള്‍.ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ ആണെന്ന കങ്കണയുടെ പ്രസ്താവനയാണ് വന്‍ വിവാദമായിരിക്കുന്നത്.
പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരല്ലാത്തവര്‍ക്ക് അതു നല്‍കിയാല്‍ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് കങ്കണയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. പ്രസ്താവനയുടെ പേരില്‍ കങ്കണ എല്ലാ ഇന്ത്യക്കാരോടും മാപ്പു പറയണം. രാജ്യത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനവും സമരസേനാനികളുടെ ത്യാഗവുമാണ് അപമാനിക്കപ്പെട്ടത്. അധിക്ഷേപങ്ങളുന്നയിക്കുന്ന ഒരു സ്ത്രീയുടെ കൈയില്‍നിന്ന് സര്‍ക്കാര്‍ അഭിമാനകരമായ പദ്മ പുരസ്‌കാരം തിരിച്ചെടുക്കണം-വല്ലഭ് പറഞ്ഞു.അതേസമയം, കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് മുന്‍കേന്ദ്രമന്ത്രിയായ ആനന്ദ ശര്‍മയും ആവശ്യപ്പെട്ടു. ഇതുപോലെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന് മുന്‍പ് അവരുടെ മാനസികനില കൂടി പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ഭാവിയില്‍ അവര്‍ രാജ്യത്തേയോ വീരപുരുഷന്മാരേയോ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്നും ആനന്ദ ശര്‍മ ട്വീറ്റ് ചെയ്തു.
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…