ന്യൂ ഡൽഹി: ആധുനിക രീതിയിലുള്ള 114 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നീക്കം ഇന്ത്യ ശക്തമാക്കി. ഏകദേശം 1500 കോടി ഡോളര്‍ ഈ കരാറിന് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിലവില്‍ ലോകത്തെ ഏറ്റവും വലിയ യുദ്ധവിമാന കരാറായാണ് കണക്കാക്കപ്പെടുന്നത്.
ബോയിങ്, ലോക്ഹീഡ് മാര്‍ട്ടിന്‍, സാബ് തുടങ്ങി ലോകത്തെ പ്രധാന വിമാന നിര്‍മാണ കമ്പനികള്‍ കരാര്‍ സ്വന്തമാക്കാന്‍ മുന്‍ പന്തിയിലുണ്ട്. യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തില്‍ 85 ശതമാനം ഇന്ത്യയില്‍ നടക്കണമെന്നതാണ് കരാര്‍ വ്യവസ്ഥയില്‍ പ്രധാനം.
രണ്ടാം മോദി സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ പോര്‍വിമാന കരാറിന് നീക്കം നടത്തുകയാണ്. കരാര്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞെന്നും വ്യോമസേനയുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് കരാറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്റില്‍ വ്യക്തമാക്കി.
പോര്‍വിമാനങ്ങള്‍ക്ക് പുറമേ ടാങ്കുകളും കവചിത വാഹനങ്ങളും വാങ്ങാനുള്ള കരാറിനും നീക്കം നടക്കുന്നുണ്ട്. ഇന്ത്യയില്‍ മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാന്‍ തയ്യാറുള്ള കപ്പല്‍ നിര്‍മാതാക്കളില്‍ നിന്നും കരാര്‍ ക്ഷണിച്ചിട്ടുണ്ടെന്നും പ്രതിരോധസഹമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…