കോയമ്പത്തൂർ. കോയമ്പത്തൂർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എൻഐഎ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സനോഫർ അലി, ഷെയ്‌ക്ക് ഹദായത്തുള്ള എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരെ ഡിസംബർ 23 ന് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പ്രതികളെ കഴിഞ്ഞ ദിവസം അന്വേഷണത്തിന്റെ ഭാഗമായി സ്‌ഫോടനം നടന്ന സ്ഥലത്തെത്തിച്ചിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, അഫ്സർ, നവാസ് എന്നീ നാല് പ്രതികളെയാണ് സ്ഫോടനം നടന്ന കോയമ്പത്തൂർ ഉക്കടത്തെ കോട്ടമേട് മേഖലയിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളിൽ നിന്ന് അവിടെ വച്ച് കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിയുകയുണ്ടായി. സ്ഥലത്ത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലിൽ സായുധ പോലീസ് സംഘവും ഇവർക്കൊപ്പം എത്തിയിരുന്നു.
ഒക്ടോബർ 23ന് പുലർച്ചെ 4.30ന് ആണ് കോയമ്പത്തൂരിൽ മാരുതി 800 കാറിനുള്ളിൽ എൽപിജി സിലിണ്ടറടക്കം പൊട്ടിത്തെറിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീൻ ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ളയാളാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ഹിന്ദു മതത്തിന്റെ ചിഹ്നങ്ങൾക്കും സ്മാരകങ്ങൾക്കും വ്യാപകമായ നാശനഷ്ടം വരുത്തുകയും, ഭീകരത സൃഷ്ടിക്കുകയും ലക്ഷ്യമിട്ട് ചാവേർ ആക്രമണം നടത്താൻ പ്രതി ജമേഷ മുബീൻ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തുകയാണ് ഉണ്ടായത്.
നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…