കൊച്ചി: കളമശേരിയില്‍ നടന്ന സ്‌ഫോടനം ആസൂത്രിതമെന്ന് പൊലീസ്. പൊട്ടിയത് ടിഫിന്‍ ബോക്‌സ് ബോംബാണെന്നാണ് പ്രഥമിക നിഗമനം. ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി.
പൊട്ടിത്തെറി നടന്ന സ്ഥലത്തേക്ക് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരെത്തി. കൊച്ചി യൂണിറ്റില്‍ നിന്നുള്ള പ്രത്യേക സംഘമാണ് കളമശേരിയില്‍ എത്തിയത്. സ്ഫോടനം നടന്ന സ്ഥലം പരിശോധിച്ച് ഇവര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.
ഇന്ന് രാവിലെ രാവിലെ 9.400 നാണ് കളമശേരിയില്‍ ഉഗ്രസ്ഫോടനം ഉണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. എല്ലാവരെയും കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.യഹോവാ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്ഫോടനം നടന്നത്.
ഏകദേശം 2500 ഓളം പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. മൂന്ന് ദിവസമായി നടന്നു വരുന്ന പ്രാര്‍ത്ഥനാ കണ്‍വെന്‍ഷന്റെ സമാപന ദിവസമായിരുന്നു. എല്ലാവരും പ്രാര്‍ത്ഥനാ സമയത്ത് കണ്ണടച്ചിരിക്കുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.
കളമശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്ഫോടനം നടന്നത്. എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…
തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…