kerala

ഇന്ത്യയിലെത്തിയാലും നിമിഷ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍, ജാമ്യമില്ലാ വകുപ്പുകളും; സ്വന്തം മണ്ണിലും സ്വാതന്ത്ര്യം ഇനി സ്വപ്‌നം മാത്രം

ന്യൂഡല്‍ഹി : ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടെ യു.എസ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്ന നിമിഷ ഫാത്തിമ അടക്കമുള്ളവര്‍ അഫ്‌ഗാനിസ്ഥാനിലെ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. തടവിലായിരുന്ന ഇവരെ, കാബൂള്‍ കീഴടക്കിയ താലിബാന്‍ മോചിപ്പിച്ചുവെന്നും ഇവരെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിമിഷ ഫാത്തിമയെയും അവരുടെ മകള്‍ ഉമ്മു കൊലുസുവിനെയും തിരിച്ച്‌ വേണമെന്ന ആവശ്യവുമായി അമ്മ ബിന്ദു രംഗത്തെത്തിയിരുന്നു.

ഐ.എസിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് നിമിഷ ഫാത്തിമയുടെ ഭര്‍ത്താവും മറ്റ് യുവതികളുടെ ഭര്‍ത്താവും കൊല്ലപ്പെടുന്നത്. ഇതിനു പിന്നാലെ യുവതികള്‍ യു.എസ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. തന്റെ മകളെയും അഞ്ച് വയസ്സുള്ള ചെറുമകള്‍ ഉമ്മു കുല്‍സുവിനെയും തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ഫാത്തിമയുടെ അമ്മ കെ. ബിന്ദു അധികൃതരെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസവും ബിന്ദു സമാന ആവശ്യമായിരുന്നു ഉയര്‍ത്തിയിരുന്നത്.

നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ളവരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് കൈമാറിയാല്‍ അവര്‍ക്ക് ഇന്ത്യയിലും സ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നീണ്ട നിയമ പോരാട്ടമാകും അവര്‍ നേരിടേണ്ടി വരികയെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ഐഎസ്- ല്‍ ചേര്‍ന്ന നിമിഷ ഫാത്തിമക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമം പ്രകാരമുള്ള കുറ്റം നിലനില്‍ക്കും. ആയതിനാല്‍ തന്നെ നിമിഷയ്ക്കും കൂട്ടര്‍ക്കും സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, നിമിഷ ഫാത്തിമയെ എന്‍ ഐ എ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്തതിന് ഫാത്തിമ വിചാരണ നേരിടേണ്ടി വരും. ഫാത്തിമയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും ജാമ്യമില്ലാ വകുപ്പുകളാണ്. ഇന്ത്യയിലെത്തിയാല്‍ വിചാരണ നേരിടുകയല്ലാതെ മറ്റൊരു വഴി ഇവര്‍ക്കില്ലെന്നാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്‌ഗാനെതിരെ പൊരുതിയ നിമിഷ ഫാത്തിമയ്‌ക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ ഐ എ പരിശ്രമിക്കേണ്ടി വരും.

ഐഎസില്‍ ചേര്‍ന്ന ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി കരുതുന്ന ആദ്യ ഇന്ത്യക്കാരനായ സുഭാനി ഹാജ മൊയ്തീനെതിരെ എന്‍ഐഎ സമാനമായ ആരോപണങ്ങള്‍ തെളിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍ഐഎ കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവും 2.1 ലക്ഷം രൂപ പിഴയും വിധിച്ചു.

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

18 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

50 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago