വയനാട്. കേരളത്തില്‍ ആറ് വര്‍ഷത്തിനിടെ ഒമ്പത് മാവോവാദികളാണ് വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. ഇതില്‍ അവസാനത്തെ ഏറ്റുമുട്ടലിലാണ് കബനീദളം ഏരിയാ സെക്രട്ടറിയും മുന്‍ കമാന്‍ഡറുമായ കവിതയുടെ മരണം. അതേസമയം വ്യാജ ഏറ്റുമുട്ടലുകളാണ് പോലീസ് നടത്തുന്നതെന്നാണ് ആരോപണം.
സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കം ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അതിനാല്‍ തന്നെ മാവോവാദികള്‍ക്ക് അനുകൂലമായ വികാരം ഉണ്ടാകാതിരിക്കാന്‍ രക്തച്ചൊരിച്ചിലില്ലാതെ ഓപ്പറേഷന്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. വയനാട്ടില്‍ രണ്ട് മാവോവാദികളെ പിടികൂടാന്‍ സാധിച്ചെങ്കിലും കണ്ണൂരില്‍ അത് സാധിച്ചില്ല.
അതേസമയം വെടിയേറ്റ കവിതയ്ക്ക് ചികിത്സ നല്‍കാനുള്ള സാഹചര്യം മാവോവാദികള്‍ തന്നെയാണ് ഇല്ലാതാക്കിയതെന്ന് പോലീസ് പറയുന്നു. കവിതയടക്കം 18 പേരാണ് കേരളത്തില്‍ അവശേഷിച്ചിരുന്ന മാവോവാദികള്‍. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ പിടിയിലായതോടെ അംഗസംഖ്യ 15 ലെത്തി. കവിതയുടെ മരണത്തിലൂടെ ഇത് പിന്നെയും കുറഞ്ഞു.
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…