കട്ടപ്പന: പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയിൽ ശ്രീരാജ് (18) നെയാണ് തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്. സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേരുടെ കൈയിൽ നിന്നും പണം തട്ടിയതായാണ് പോലീസ് പറയുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് പദ്ധതിയായ അസാപിന്റെ പേരിലും പണം തട്ടിയെടുത്തിരുന്നു.
പണം തട്ടാനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിന്റെ വ്യാജപ്പതിപ്പ് നിർമിച്ചു. സോഷ്യൽ വർക്കർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട സർക്കുലറിന്റെ അതേപതിപ്പ് ഫോൺ നമ്പരും ഇ- മെയിൽ വിലാസവും മാറ്റിയശേഷം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുകയായിരുന്നു.
കൂടാതെ, തട്ടിപ്പിനായി മൂന്ന് മൊബൈൽ ഫോണുകളും നാല് സിം കാർഡുകളും ഉപയോഗിച്ചു. ഇവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ അപേക്ഷ ഇയാളുടെ ഇ മെയിൽ വിലാസത്തിലാണ് ലഭിച്ചത്. തുടർന്ന് ശ്രീരാജ് അപേക്ഷകരെ ഫോണിൽ ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ധരിപ്പിച്ചു.
പിന്നീട് ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നും സൂപ്രണ്ടാണെന്നും തെറ്റിദ്ധരിപ്പിച്ച് മറ്റ് നമ്പരുകളിൽ നിന്ന് അപേക്ഷകരെ ബന്ധപ്പെട്ടു. ട്രഷറി അവധിയാണെന്ന് വിശ്വസിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് പണവും വാങ്ങിയെടുത്തു. പിന്നീട് അപേക്ഷകർ വിളിച്ചപ്പോൾ കിട്ടാതായതോടെയാണ് സൈബർ ക്രൈം പൊലീസിന് പരാതി നൽകിയത്. നിലവിൽ മൂന്നുപേരാണ് ഇയാൾക്കെതിരെ പരാതി നൽകിയിട്ടുള്ളത്. ഇവരിൽ നിന്നാണ് ആകെ 75,000 രൂപയോളം തട്ടിയതായാണ് വിവരം. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.
മുൻപ് ഇയാൾ വൈദികൻ ചമഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വൈദിക വേഷത്തിൽ നിൽക്കുന്നതും കുർബാന നൽകുന്നതുമായ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. വീട്ടിലെ മുറിയിൽ നിന്നും പുറത്തിറങ്ങാത്ത ഇയാൾ 3 ഫോണുകളാണ് തട്ടിപ്പ് നടത്തുന്നതിനായി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം എറണാകുളം സ്വദേശിനിയിൽ നിന്നും 23300 രൂപ തട്ടിയെടുത്തതിന്റെ തെളിവ് പൊലീസിന് ലഭിച്ചിരുന്നു.
വീട്ടിലെ മുറിയിൽ നിന്നും പുറത്തിറങ്ങാത്ത ഇയാൾ മുമ്പ് വൈദിക വേഷം ചമഞ്ഞും തട്ടിപ്പ് നടത്തിയിരുന്നു. വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിലവിൽ മൂന്നുപേരാണ് ഇയാൾക്കെതിരെ പരാതി നൽകിയിട്ടുള്ളത്
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…