അമ്മയുടെ കരൾമാറ്റ ചികിത്സയ്ക്കായി സഹായമഭ്യർത്ഥിച്ച വർഷ എന്ന യുവതിയും ഫിറോസ് കുന്നുംമ്പറമ്പിലും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ രണ്ട് ചേരിയിലായിരിക്കുകയാണ് സോഷ്യൽ മീഡിയ. വർഷക്ക് ഒരു കോടിയിലധികം രൂപ സഹായം ലഭിച്ചിരുന്നു. ഈ ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ചാരിറ്റി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി വർഷ നൽകിയ പരാതിയിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.
ഫേസ്ബുക്കിലെ ചാരിറ്റി പ്രവർത്തനത്തിലൂടെ ശ്രദ്ധേയരായ ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. വർഷയുടെ കരളാണ് അമ്മയ്ക്കായി പകുത്ത് നൽകിയത്. ഫിറോസിന് ഫേസ്ബുക്കിലൂടെ പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനായ ഒമർ ലുലു. ഫിറോസ് നിങ്ങൾ പ്രവർത്തനം തുടരുക ഒരാൾക്കും ഉപകാരം ചെയ്യാത്ത മറ്റുള്ളവരുടെ കുറ്റവും കുറവുകളും മാത്രം കണ്ട് പിടിക്കാൻ ഇരിക്കുന്ന കുറെ എണ്ണം കുരച്ചുകൊണ്ടേയിരിക്കും എന്നാണ് ഒമർ ലുലു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ എഴുതിയത്.
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…