ബെയ്ജിങ്: അജ്ഞാത വൈറസ് പടര്‍ന്ന് പിടിക്കുന്നു. മനുഷ്യ ജീവന് ഭീഷണി ഉയര്‍ത്തുന്ന വൈറസ് ബാധിച്ച് ഒരാള്‍ക്ക് ചൈനയില്‍ ജീവന്‍ നഷ്ടമായി. നിലവില്‍ നാല്‍പ്പത്തി ഒന്ന് പേരില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് മരണത്തിന് കീഴടങ്ങിയത്.
അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച 41 പേരില്‍ ഏഴ് പേരുടെ നില ഗുരുതരം ആണെന്നാണ് വിവരം. കഴിഞ്ഞ മാസം അവസാനത്തോടെയാണ് വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ -മാംസ മാര്‍ക്കറ്റിലെ ജോലിക്കാരില്‍ ആയിരുന്നു ആദ്യം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസ് അല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം രോഗികളെ ചികിത്സിച്ചിരുന്നവരില്‍ വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം ചൈനയെ ഭീതിയിലാഴ്ത്തി അജ്ഞാത വൈറസ് ബാധ പടരുന്നു. ഇതുവരെ 44 ഓളം പേര്‍ക്കാണ് ന്യുമോണിയയ്ക്കു സമാനമായ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്. വുഹാന്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണ് വൈറസ് പടര്‍ന്നു പിടിച്ചിരിക്കുന്നത്. വൈറസ് ലക്ഷണങ്ങളെ തുടര്‍ന്ന് 121 ഓളം പേര്‍ നിരീക്ഷണത്തിലാണ്.
200203 കാലഘട്ടത്തില്‍ ലോകമാകെ 700 ഓളം പേരുടെ മരണത്തിനു കാരണമായ ‘സാര്‍സ്’ (sars- severe acute respiratory syndrome) വൈറസ് ബാധയാണ് ഇതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണ നടക്കുന്നുണ്ടെങ്കിലും വുഹാന്‍ ഹെല്‍ത്ത് കമ്മിഷന്‍ ഇതു നിഷേധിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് പടരുന്ന വൈറസ് അല്ല ഇതെന്നാണ് ഹെല്‍ത്ത് കമ്മിഷന്റെ നിഗമനം. വൈറസ് ബാധിതരെ ചികിത്സിച്ചവര്‍ക്ക് രോഗം പടരാത്താത്ത് ഈ സംശയത്തിനു ബലം നല്‍കുന്നു. വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വൈറസ് ബാധ സംബന്ധിച്ച് ചൈനീസ് സര്‍ക്കാരില്‍ നിന്ന് നിരന്തരം വിവരങ്ങള്‍ തേടുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു.
അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൈനയുടെ അയല്‍രാജ്യങ്ങളിലും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് സഞ്ചാരികളെ ചൈനയിലേക്ക് പ്രവേശിപ്പിക്കുന്നത്.
അതേസമയം രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 419 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 740 പേര്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്. ഇവരെ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതില്‍ നിന്നും ആശുപത്രി അധികൃതര്‍ വിലക്കിയിട്ടുണ്ട്. നഗരം അജ്ഞാതമായ വൈറസ് രോഗത്തിന്റെ പിടിയിലാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വുഹാനില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…
തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…