ജിദ്ദ: സുഡാനിൽ നിന്നും 116 ഇന്ത്യക്കാർ അടങ്ങുന്ന 20-ാം സംഘം ജിദ്ദയിൽ എത്തി. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് ഇവർ എത്തിയത്. ഇതിനോടകം 3500 ൽ അധികം ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിച്ചത്. സംഘർഷ ഭൂമിയായ സുഡാനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനായി കേന്ദ്ര സർക്കാർ ഏപ്രിൽ 24 നാണ് ഓപ്പറേഷൻ കാവേരി ആരംഭിച്ചത്.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നേരിട്ട് ജിദ്ദയിലെത്തിലാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ആദ്യ സംഘം ഇന്ത്യക്കാരെ സുഡാൻ പോർട്ടിൽ നിന്നും ഇന്ത്യൻ നാവിക സേനയുടെ കപ്പലിലാണ് ജിദ്ദയിൽ എത്തിച്ചത്. എന്നാൽ തുടർന്നുള്ള ദൗത്യങ്ങൾക്ക് വ്യോമസേന വിമാനങ്ങൾ ഉപയോഗിക്കുകയായിരുന്നു.
സുഡാനിൽ നിന്നും ജിദ്ദയിലെത്തിച്ച 328 യാത്രക്കാർ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചിരുന്നു. ഇതോടെ ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യയിലെത്തുന്നവരുടെ എണ്ണം 3000 കടന്നു. സുഡാനിൽ സംഘർഷം മാറ്റമില്ലാതെ തുടരുകയാണ്.
അതിനാൽ ബാക്കിയുള്ള ഇന്ത്യക്കാരെയും ഉടൻ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതികൂല സാഹചര്യം പരിഗണിച്ച് ഇന്ത്യയുടെ സുഡാനിലെ എംബസിയുടെ പ്രവർത്തനം തലസ്ഥാനമായ ഖാർത്തുമിൽ നിന്നും പോർട്ട് സുഡാനിലേക്ക് മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…