പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച പാലക്കാട് തങ്കം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് സ്വദേശി ഹരിദാസിന്റെ മകള്‍ കാര്‍ത്തിക (27) ആണ് തങ്കം ആശുപത്രിയില്‍ മരിച്ചത്. ഭിന്നശേഷിക്കാരിയായ കാര്‍ത്തികയെ കാലുകള്‍ക്കുള്ള ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ്ക്കായി അനസ്തീസിയ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
അനസ്തീസിയ നല്‍കിയതിന് പിന്നാലെ കാര്‍ത്തികയുടെ ആരോഗ്യസ്ഥിതി വഷളാകുകയും ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയൊടെ കാര്‍ത്തിക മരിച്ചു. അനസ്തീസിയ നല്‍കിയതില്‍ ആശുപത്രിക്ക് പഴവ് സംഭവിച്ചുവെന്നും അത് തുറന്ന് പറയുവാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് പ്രതിഷേധിച്ചവരെ നീക്കി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. കാര്‍ത്തികയുടെ മരണത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് കാര്‍ത്തികയ്ക്ക് രണ്ട് ശസ്ത്രക്രിയ നടത്തുവനാണ് തീരുമാനിച്ചത് ഒന്ന് ചൊവ്വാഴ്ചയും രണ്ടാമത്തേത് ഒരു മാസത്തിന് ശേഷവുമായിരുന്നു നിശ്ചയിച്ചിരുന്നത്. ശ്രീൃഷ്ണപുരം സഹകരണ ബാങ്ക് ജീവനക്കാരിയാണ് മരിച്ച കാര്‍ത്തിക. പാലക്കാട് ജില്ലാ അശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും. കഴിഞ്ഞ ദിവസം തങ്കം ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കിടെ ചിറ്റൂര്‍ സ്വദേശി ഐശ്വര്യയു കുഞ്ഞും മരിച്ചിരുന്നു. ചികിത്സാപ്പിഴവെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാര്‍ത്തികയുടെ മരണം.
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…