മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് പവിത്രം.മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ മറക്കാനാവാത്ത, 90 കളിലെ ടി.കെ രാജീവ് മാജിക് എന്നൊക്കെ പറയാം. 1994-ല്‍ പി ബാലചന്ദ്രന്റെ തിരക്കഥയില്‍ ടികെ രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. 1994 ഫെബ്രുവരി 4 ന് പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു കൈവരിച്ചത്. ചിത്രം പുറത്തിറങ്ങി 27 വര്‍ഷം കഴിയുമ്പോഴും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചേട്ടച്ഛനും മീനാക്ഷിയും ചര്‍ച്ചാ വിഷയമാണെന്നുള്ളത് നിസംശയം പറയാം.
എന്നാല്‍ ഇപ്പോഴിതാ പവിത്രം പുറത്തിറങ്ങി 27 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ വീണ്ടും മീനാക്ഷിയും ചേട്ടച്ഛനും കണ്ടുമുട്ടിയിരിക്കുകയാണ്. അതേസമയം, സംവിധായകന്‍ ടി.കെ രാജീവ് കുമാറിന്റെ സാന്നിധ്യത്തില്‍ തന്നെ ആയിരുന്നു ഈ കൂടിക്കാഴ്ച. എന്നാല്‍, ഈ കണ്ടുമുട്ടല്‍ അവിസ്മരണീയമായ അനുഗ്രഹമെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മാത്രമല്ല താരങ്ങളുടെ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മലയാള സിനിമയുടെ താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിയിലായിരുന്നു ചേട്ടച്ഛനും മീനാക്ഷിയും കണ്ടുമുട്ടിയത്. സിനിമയുടെ പേര് പോലെ തന്നെ പവിത്രമായ ബാന്ധത്തിന്റെ കഥയാണ് ചിത്രവും പറഞ്ഞത്. കൂടാതെ മോഹന്‍ലാല്‍ ചേട്ടച്ഛന്‍ ആയപ്പോള്‍ വിന്ദുജ മേനോനാണ് മീനാക്ഷിയായി ചിത്രത്തിലെത്തിയത്. ഹിറ്റ് ചിത്രമായ പവിത്രത്തിന്റെ 27ാം വര്‍ഷികം ആരാധകര്‍ ആഘോഷിക്കവെയാണ് താരങ്ങളുടെ ഒന്നിച്ചുള്ള കണ്ടുമുട്ടല്‍. മാത്രമല്ല ചിത്രം പ്രേക്ഷകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…