പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം. ഗുരുതരമായി പരിക്കേറ്റ ഒഡീഷാ സ്വദേശി നിവേദ് നായിക്, റാന്നി സ്വദേശി വിവേക് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ ആലുവ സ്വദേശികളായ മുഹമ്മദ് സുഹൈൽ, ബിൻഷാദ്, വിഷ്ണു, വിശ്വജിത്ത് ചന്ദ്രൻ, വരാപ്പുഴ സ്വദേശി റിഫാസ്, മലപ്പുറം സ്വദേശി മുഹമ്മദ് അസ്ലം എന്നിവരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ അഞ്ചുപേർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
എറണാകുളം കളമശ്ശേരിക്ക് സമീപം കൂനംതൈയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ ജീവനക്കാർക്ക് നേരെയാണ് അക്രമം ഉണ്ടായത്. വാഹനത്തിൽ സിഎൻജി നിറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസം രാത്രി 12 മണിക്കായിരുന്നു സംഭവം.
സിഎൻജി നിറയ്‌ക്കാൻ എത്തിയപ്പോൾ വാഹനത്തിൽ നിന്ന് ഇറങ്ങി നിൽക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ജീവനക്കാരും പ്രതികളും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് പ്രതികൾ ഇന്നലെ രാത്രി മദ്യപിച്ച് എത്തി മർദ്ദിച്ചത്.
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…