മലയിൻകീഴ്: കഞ്ചാവ്, മയക്കുമരുന്ന്, സ്ത്രീപീഡനം തുടങ്ങി സാമുഹിക വിപത്തായി ഡിവൈഎഫ്ഐ അധഃപതിച്ചുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ പ്രസിഡൻ്റ് ജിനേഷ് ജയൻ്റെ മയക്കുമരുന്ന് വ്യാപാരവും പതിനാറു വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയതും അവസാന ഉദാഹരണം മാത്രമെന്നും അദ്ദേഹം ആരോപിച്ചു.
ഭരണത്തിൻ്റെ മറവിൽ സിപിഎം വഴിവിട്ട സഹായങ്ങൾ നൽകുന്നതാണ് ഇത്തരം അസന്മാർഗീക പ്രവർത്തികൾക്ക് ഇവർക്ക് ധൈര്യം പകരുന്നത്. നാട്ടിലെ പല ഗുണ്ടാപ്രവർത്തനങ്ങളിലും ജിനേഷ് പങ്കാളിയാണ്. സ്വന്തം പിറന്നാളിന് വടിവാളുകൊണ്ട് കേക്കുമുറിച്ച ജിനേഷിൻ്റെ ക്രൂരതയാണ് വെളിവാക്കുന്നത്.
സ്ത്രീ പീഡനം മാത്രമാണ് പോലീസ് ജിനേഷിൻ്റെ മേൽ ചുമത്തിയിരിക്കുന്ന കേസ്. മയക്കുമരുന്ന് വ്യാപാരം, വിളവൂർക്കൽമേഖലയിൽ നടന്ന കൊലപാതക ശ്രമങ്ങൾ എന്നിവയിലൊക്കെ ജിനേഷിന് പങ്കുള്ളതായി ആക്ഷേപമുണ്ട്.ഇതിനെ കുറിച്ചൊക്കെ സമഗ്രമായ അന്വഷണം വേണം. ജിനേഷ് പീഡനത്തിനിരയാക്കിയ മുപ്പതോളം സ്ത്രീകളുണ്ട്. ഇവരെ കുറിച്ചുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ജിനേഷിൻ്റെ ഫോണിൽ നിന്നു തന്നെ പോലീസിന് ലഭിച്ചതായാണ് സൂചന. ഈ തെളിവുകളുടെ അടിസ്ഥാനത്തിലും ഇയാൾക്കെതിരെ കേസെടുക്കണമെന്ന് പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…