തിരുവനന്തപുരം : മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്ന സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. മദ്യനയത്തിന്റെ പ്രാരംഭ ചർച്ച പോലും ആയിട്ടില്ല. പണപ്പിരിവ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറയുകയുണ്ടായി.
ശബ്ദരേഖാ കലാപരിപാടികൾ സ്ഥിരം സംഭവമാണ്. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ സർക്കാർ വച്ചുപ്പുറപ്പിക്കില്ല. വരാൻ പോകുന്ന മദ്യനയത്തെ കുറിച്ച് മാദ്ധ്യമങ്ങളിൽ ആസൂത്രിതമായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇവയുടെ ഉറവിടം എന്താണെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് ആയതിനാൽ അത്തരത്തിലൊരു ചർച്ചയും സർക്കാർ തലത്തിലോ എക്സൈസ് വകുപ്പ് തലത്തിലേ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാറുടമകളുടെ സംഘടന നേതാവ് അയച്ച സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനും ഓരോ ബാറുടമകളും 2.5 ലക്ഷം രൂപ നൽകണമെന്നായിരുന്നു വാട്സ്ആപ്പ് ഓഡിയോ സന്ദേശത്തിൽ പറഞ്ഞത്. ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനാണ് ശബ്ദ സന്ദേശം അയച്ചത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിയ സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പിരിവെന്നും ബാറുടമകൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…