വേർ പിരിഞ്ഞുതാമസിക്കുന്ന അച്ഛനും അമ്മയും ഒരുമിക്കണമെന്നാവശ്യമുന്നയിച്ച് കത്തെഴുതിവെച്ച് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി. നാമക്കൽ രാശിപുരം നാരക്കിണറിലുള്ള രവിചന്ദ്രന്റെയും മേഘലയുടെയും മകൻ തരുണാണ് മരിച്ചത്. അച്ഛനും അമ്മയും ഒരുമിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് മകൻ കത്തിലൂടെ പറഞ്ഞു.
അച്ഛൻ മദ്യപാനശീലം നിയന്ത്രിക്കണമെന്നും സഹോദരിയെ നന്നായി വളർത്തണമെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. രാജപാളയത്തിലുള്ള സർക്കാർസ്‌കൂളിലെ വിദ്യാർഥിയായ തരുൺ പ്ലസ്ടു പൊതുപരീക്ഷ എഴുതിവരുകയായിരുന്നു. അച്ഛനുമമ്മയും പിരിഞ്ഞുതാമസിക്കുന്നതിൽ ഏറെനാളുകളായി നിരാശനായി കാണപ്പെട്ടിരുന്നു. ഡ്രൈവറായിരുരുന്ന രവിചന്ദ്രന്റെ ഇപ്പോഴത്തെ പ്രധാന ജോലി കൃഷിയാണ്. ഇയാളുടെ മദ്യപാനശീലത്തെ തുടർന്ന് ഭാര്യ മേഘലയുമായി വഴക്ക് പതിവായിരുന്നു. രണ്ടുവർഷമായി രവിചന്ദ്രൻ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…