ന്യൂഡല്‍ഹി. ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറവെച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍
പകര്‍ത്തിയ നാല് പേരെ പോലീസ് പിടികൂടി. പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് കാട്ടി ഭീഷണിപ്പെടുത്തിയതായും സംഘം പണം ആവശ്യപ്പെട്ടുവെന്നും പോലീസ് പറയുന്നു. ഹോട്ടലില്‍ മുറിയെടുത്ത സംഘം ചെക്ക് ഔട്ട് ചെയ്യുന്നതിന് മുമ്പ് ക്യാമറ മുറിയില്‍ വെച്ചു.
ദിവസങ്ങള്‍ക്ക് ശേഷം സംഘം തിരിച്ചുവന്ന് മുറിയെടുത്ത് ക്യാമറ തിരികെ എടുത്തു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് പ്രാഥമിക നിഗമനം. വിഷ്ണു സിങ്, അബ്ദുള്‍ വഹാവ്, പങ്കജ് കുമാര്‍, അനുരാഗ് കുമാര്‍ സിങ് എന്നിവരെയാണ് സംഭവത്തില്‍ പോലീസ് പിടിച്ചത്. ഇവര്‍ നിരവധി കുറ്റങ്ങള്‍ ചെയ്തതായി പോലീസ് പറയുന്നു.
സംഘത്തിന്റെ പക്കല്‍ നിന്നും 11 ലാപ്‌ടോപ്പുകള്‍, 21 മൊബൈല്‍ ഫോണ്‍, 22 എടിഎം കാര്‍ഡ് എന്നിവ പോലീസ് കണ്ടെത്തി. ഇവര്‍ അനധികൃത കോള്‍ സെന്ററുകള്‍ നടത്തിയതായു വ്യാജ സിംകാര്‍ഡ് നിര്‍മ്മിച്ചതായും പോലീസ് കണ്ടെത്തി. സംഘത്തില്‍ ഒരു വ്യക്തിയെ കൂടെ കണ്ടെത്തുവാനുണ്ട്.
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…