കണ്ണൂർ. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കണ്ണൂരിലെ വ്യാപാരസ്ഥാനങ്ങളിൽ പൊലീസ് റെയ്ഡ്. കണ്ണൂർ താണയ്ക്ക് സമീപമുള്ള ഹൈപ്പർ മാർക്കറ്റിൽ കണ്ണൂർ ടൗൺ എസ്.ഐയുടെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്. ഒരു സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് കൊണ്ടുപോയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹർത്താലിൽ കണ്ണൂരിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഹർത്താലിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഉറവിടം കണ്ടെത്തുക, നേതാക്കളുടെ സാമ്പത്തിക സ്രോതസ് കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് റെയ്ഡ് നടത്തിയതെന്നാണ് പോലീസ് വിശദീകരണം.
കേരളത്തിലെ ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടിയതോടെ നാലുപാടും പായുകയാണ് കേരള പോലീസ്. കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ സ്ഥാപനങ്ങളില്‍ കേരള പോലീസിന്റെ റെയ്ഡ് ഇതാണ് ചൂണ്ടിക്കാട്ടുന്നത്. കണ്ണൂര്‍ താണയ്ക്ക് സമീപമുള്ള ബി മാര്‍ട്ട് എന്ന ഹൈപ്പര്‍മാര്‍ക്കറ്റിലാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്. കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ അക്രമങ്ങളില്‍ കേന്ദ്രം കേരളത്തോട് പൊട്ടിത്തെറിച്ചിരുന്നു. കേരളത്തില്‍ മാത്രമാണ് ഹര്‍ത്താലും വലിയ തോതിലുള്ള അക്രമങ്ങളും നടന്നതെന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധത്തിലായ പോലീസ് വ്യാപക റെയ്ഡിന് ഇറങ്ങിയിരിക്കുന്നത്.
റെയ്ഡില്‍ കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. കണ്ണൂരിലെ മറ്റുചില സ്ഥാപനങ്ങളിലും റെയ്ഡ് നടത്താനുള്ള തയ്യാറെടുപ്പ് പോലീസ് നടത്തുന്നുവെന്നാണ് ലഭ്യമായ വിവരം. കണ്ണൂര്‍ എ.സി.പി. രത്നകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്. മട്ടന്നൂര്‍,ചക്കരക്കല്ല്,ഇരിട്ടി,ഉളിയില്‍ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. പോപപ്ുലര്‍ഫ്രണ്ടുകാര്‍ക്ക് ഓഹരിയുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടനാശേഷി വളരെ വിപുലമാണെന്ന സൂചന നല്‍കുന്നതായിരുന്നു അത്. ഇതേത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും അവരുടെ സ്ഥാപനങ്ങളെയും കണ്ടെത്തി പരിശോധന.
രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരേ 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി നൂറിലേറെ പേരെ അറസ്റ്റു ചെയ്തിട്ടും കേരളത്തില്‍ മാത്രമാണ് ഹര്‍ത്താലും വലിയ തോതിലുള്ള അക്രമങ്ങളും നടന്നതെന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കായിരുന്നു. ഇതോടെ പ്രതിരോധത്തിലായ കേരളാ പോലീസ് റെയിഡുകള്‍ നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
താണയിലെ ബി മാര്‍ട്ട് ഹൈപ്പര്‍ മാര്‍ട്ടില്‍ നിന്ന് കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പ്രഭാത് ജങ്ഷനിലെ സ്പൈസ് മാനിലും പരിശോധന നടക്കുന്നു. ഹര്‍ത്താലിന്റെ ഗൂഢാലോചനയുടെ ഉറവിടം, സാമ്പത്തിക സ്രോതസ് എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധമുള്ളതും ഓഹരി പങ്കാളിത്തമുള്ളതുമായ സ്ഥാപനങ്ങളിലാണ് പരിശോധന.
വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പോപ്പുലര്‍ ഫ്രണ്ടുകാര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. 70 കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്ത അവര്‍ ഇതര വാഹനങ്ങളും ആക്രമിച്ചു. പത്തു ്രൈഡവര്‍മാരും പോലീസുകാരും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തോടനുബന്ധിച്ച് പോലീസ് 281 കേസുകളാണ് എടുത്തിട്ടുള്ളത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമം നേരിടുന്നതില്‍ സംസ്ഥാന പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്നാണ് സൂചന. മിന്നല്‍ ഹര്‍ത്താലില്‍ അക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്കിയതാണ്. മുമ്പും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലുകള്‍ അക്രമാസക്തമായിരുന്നു. അതുപോലെ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പ് ആഭ്യന്തര വകുപ്പ് അവഗണിച്ചെന്നാണ് സംശയിക്കേണ്ടത്. പലയിടങ്ങളിലും പോലീസ് തികഞ്ഞ നിഷ്‌ക്രിയത്വം പാലിക്കുകയായിരുന്നു. ഇക്കാര്യം മാധ്യമ റിപ്പോര്‍ട്ടുകളിലുണ്ട്. കണ്‍മുമ്പില്‍ അക്രമങ്ങള്‍ നടന്നിട്ടും പോലീസ് ലാത്തിയും തൂക്കി നില്‍ക്കുന്ന വീഡിയോകളാണ് പുറത്തു വന്നിട്ടുള്ളത്.
ഏതായാലും കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കൂടി പുറത്ത് വന്നതോടെ കേരള പോലീസിന് ഇനി ഇരിക്കാന്‍ സമയമുണ്ടാകില്ല. ഹര്‍ത്താലില്‍ അഴിഞ്ഞാടിയവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം ശക്തമാകുന്നത്. ഹൈക്കോടതിയും സമരക്കര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ നില പരുങ്ങലിലായി.
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…