കൊച്ചിയില്‍ യുവനടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ലൈംഗിക ശേഷി പരിശോധിക്കും. അടുത്ത ദിവസങ്ങളില്‍ അത് നടക്കും. അതേസമയം കൊച്ചിയിലെ നടന്റെ ആഡംബര ഫ്‌ളാറ്റില്‍ ഇന്ന് തെളിനവെടുപ്പ് നടത്തും.
കഴിഞ്ഞ ദിവസം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയുടെ പരാതിയില്‍ പറയുന്ന ഫ്‌ളാറ്റില്‍ എത്തി തെളിവെടുപ്പ് നടത്തി.
അതേസമയം വിജയ് ബാബു നടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്തെത്തി. അതിജീവിതയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച് കേസില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ വിജയ് ബാബു വഴി തേടുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പണവും മറ്റും വിജയ് ബാബു ഓഫര്‍ ചെയ്തതായി അതിജീവിതയുടെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി വൈകാരിക തലത്തില്‍ സംസാരിച്ച് കേസ് പിന്‍വലിക്കാന്‍ അതിജീവിതയെ വിജയ് ബാബു പ്രേരിപ്പിക്കുന്നതാണ് ശബ്ദ രേഖ.
‘ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല. സത്യമായാണ് പറയുന്നത്. അച്ഛന്‍ പോയിട്ട് കുറച്ചുനാളെ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ല. ഞാന്‍ ഈ കുട്ടിക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമ കൊടുത്തയാളാണ് ഞാന്‍. ഇതിനോടകം തന്നെ സംഭവം പുറത്തായി. ഞാന്‍ സമ്മതിക്കുന്നു. സൊല്യൂഷന്‍ ഉണ്ട്. ഞാന്‍ മാപ്പുപറയാം. ഞാന്‍ കാലുപിടിക്കാം. എന്നെ അവള്‍ തല്ലിക്കോട്ടേ. എന്തുവേണമെങ്കിലും ചെയ്തോട്ടെ. നാട്ടുകാരെ സെലിബ്രേറ്റ് ചെയ്യാന്‍ അനുവദിക്കരുത്. ട്രിഗര്‍ ചെയ്തു. മനുഷ്യനല്ലേ. വഴക്ക് ഉണ്ടാവില്ലേ?, സൊല്യൂഷന്‍ ഇല്ലേ? അതിന് പൊലീസ് കേസാണോ വേണ്ടത്. നാളെ കുട്ടിയുടെ അമ്മയ്ക്കും അച്ഛനും വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ?- ശബ്ദ രേഖയിലെ വിജയ് ബാബുവിന്റെ വാക്കുകള്‍ ഇങ്ങനെ.
വിജയ് ബാബു കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ടതായി കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ വി.യു. കുര്യാക്കോസ് പറഞ്ഞു. തുടര്‍നടപടികള്‍ ഉടനുണ്ടാകും. പനമ്പള്ളി നഗറിലെ സ്യൂട്ടിലായിരുന്നു തെളിവെടുപ്പ്. കൊച്ചിയിലെ ചില ഹോട്ടലുകളില്‍ വച്ചും പീഡിപ്പിച്ചെന്ന് യുവനടിയുടെ മൊഴിയിലുണ്ട്. വരും ദിവസങ്ങളില്‍ ഇവിടെയും തെളിവെടുക്കും. തെളിവെടുപ്പിന് കൊണ്ടുംപോകുംമുമ്ബ് വിജയ് ബാബുവിന് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയും നടത്തി.
യുവനടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ടുകേസുകളാണ് വിജയ് ബാബുവിനെതിരെയുള്ളത്. ഏപ്രില്‍ 22നാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. പിന്നാലെ ബംഗളൂരു വിമാനത്താവളംവഴി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെയിരുന്ന് ഫേസ്ബുക്ക് ലൈവിലൂടെ യുവതിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് അദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഇടപെടലിലാണ് നാട്ടിലെത്തി മുന്‍കൂര്‍ ജാമ്യം നേടിയത്.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…