തിരുവനന്തപുരം: രാത്രികാലത്ത് ഹൈവേയിൽ പണപ്പിരിവ് നടത്തിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ ലഭിച്ചു. പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജ്യോതിഷ്കുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്കാണ് സസ്പെൻഷൻ. ഇവരുടെ ജീപ്പിൽ നിന്നും പണവും വിജിലൻസ് പിടികൂടി.
രണ്ടാഴ്ച മുമ്പ് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ രണ്ട് ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിൽ നിന്ന് കണക്കിൽ പെടാത്ത 13960 രൂപ പിടികൂടിയത്. ഇവർ രാത്രികാല പട്രോളിംഗ് നടത്തുമ്പോൾ, അനധികൃതമായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സാധനങ്ങൾ കടത്തുന്ന വാഹനങ്ങളിൽ നിന്നും മറ്റും പണപ്പിരിവ് നടത്തുന്നു എന്ന വിവരത്തെത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്യുകയായിരുന്നു. കൂടാതെ ഇവർക്കെതിരെ നെയ്യാറ്റിൻകര ഡിവൈഎസ്പി ഇവർക്കെതിരെ റൂറൽ എസ്പിക്ക് സ്പെഷ്യൽ റിപ്പോർട്ടും കൈമാറി. ഇതേത്തുടർന്നാണ് നടപടി.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…